| Monday, 17th June 2019, 9:00 pm

പെണ്‍കുട്ടിക്കൊപ്പം നിന്ന ജിനേഷിനെ തരംതാഴ്ത്തി പകരം വന്നത് 'ശശിയേട്ടന് വേണ്ടി തകര്‍ത്തുകളയും' എന്ന പ്രസംഗത്തിലൂടെ പ്രശസ്തനായ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പി.കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പിന്തുണച്ച ഡി.വൈ.എഫ്.ഐ നേതാവ് എം. ജിനേഷിനെ തരംതാഴ്ത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്. എന്നാല്‍ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി പ്രമോഷന്‍ കൊടുത്തത് പി.കെ ശശി എം.എല്‍.എയ്ക്ക് വേണ്ടി വേണ്ടി വന്നാല്‍ തകര്‍ത്ത് കളയും എന്ന പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധനായ വ്യക്തിയായ കെ.സി റിയാസ്സുദ്ദീനെയാണ്.

 

തന്റെ കൂടെ നിന്ന നേതാവാണ് ജിനേഷ് എന്ന് പെണ്‍കുട്ടി പ്രതികരിച്ചിരുന്നു.
തുടക്കം മുതല്‍ സ്ത്രീപക്ഷ നിലപാടെടുത്ത് കൂടെ നിന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ പ്രെമോഷന്‍ കിട്ടിയ ബ്ലോക്ക് സെക്രട്ടറി റിയാസുദ്ദീനൊക്കെ സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദ പ്രചരണം നടത്തിയ ആളാണ്. പികെ ശശിക്കെതിരെ ഞാന്‍ പരാതി കൊടുത്തതിന് ശേഷം എം എല്‍ എയ്ക്ക അനുകൂലമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്ന് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയില്‍ നിന്ന് രാജിവെച്ച പെണ്‍കുട്ടി പറഞ്ഞിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞിരുന്നു. നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയില്‍ ഡി.വൈ.എഫ്.ഐയില്‍ തുടരാനാവില്ലെന്ന് എം.ജിനേഷ് സി.പി.എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു.

We use cookies to give you the best possible experience. Learn more