|

ലിസ്റ്റില്‍ മുന്നിലുള്ള ഹിറ്റ്മാനും ഇവന്‍ വെല്ലുവിളിയാണ്; തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരം ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ജോസ് ബട്‌ലര്‍ 30 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബടലര്‍ സ്വന്തമാക്കിയത്. ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന നാലാമത്തെ താരമാകാനാണ് ബടലറിന് സാധിച്ചത്.

ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം, സിക്‌സറുകളുടെ എണ്ണം

രോഹിത് ശര്‍മ (ഇന്ത്യ) – 205

മാര്‍ട്ടിന്‍ ഗുപ്തില്‍ (ന്യൂസിലാന്‍) – 173

മുഹമ്മദ് വസീം (യു.എ.ഇ) – 158

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 151

ബട്ട്‌ലറിന് പുറമേ മികവ് പുലര്‍ത്തിയത് ബൈഡന്‍ കഴ്സ് ആണ്. 17 പന്തില്‍ നിന്ന് 3 സിക്‌സു ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ് ആണ് കാഴ്‌സ് നേടിയത്. ജാമി സ്മിത്ത് 12 പന്തില്‍ 22 റണ്‍സ് നേടിയിരുന്നു.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 14 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ആറ് പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 12 റണ്‍സ് നേടി നില്‍ക്കെ മാര്‍ക്ക് വുഡിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

ഏറെ പ്രതീക്ഷ നല്‍കിയ സഞ്ജു സാംസണ്‍ ഏഴ് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്. ആദ്യ മത്സരത്തിലെന്ന രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തിലാണ് താരം പുറത്തായത്.

ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാധവ് 12 റണ്‍സും ധ്രുവ് ജുറെല്‍ നാല് റണ്‍സും ഹര്‍ദിക് പാണ്യ ഏഴ് റണ്‍സും നേടിയാണ് പുറത്തായത്. വാഷിങ്ടണ്‍ സുന്ദര്‍ 26 റണ്‍സിനും കൂടാരം കയറി. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് വണ്‍ ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മയും (36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും ഉല്‍പ്പെടെ 46 റണ്‍സ്) അക്‌സര്‍ പട്ടേലുമാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത്, ജെയ്മി ഓവര്‍ട്ടണ്‍, ബൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്

Content Highlight: Jos Buttler In Great Record Achievement

Latest Stories

Video Stories