| Thursday, 7th April 2022, 7:54 am

ആ സമയത്ത് ഇവന്റെ മോന്ത പിടിച്ച് ഭിത്തിയില്‍ ഉരയ്ക്കാനാണ് തോന്നിയത്; ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ നടന്നില്ല: വിശേഷങ്ങളുമായി വിമലും ജിസ്മയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷനില്‍ അവതാരകരായെത്തി പിന്നീട് യൂട്യൂബിലൂടെയും ശ്രദ്ധേയമായ താരങ്ങളാണ് വിമലും ജിസ്മയും.

ഇരുവരും യൂട്യൂബില്‍ പങ്കുവെക്കാറുള്ള വീഡിയോസിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ വിമലും ജിസ്മയും ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാണ്.

‘യൂട്യൂബില്‍ സ്ഥിരമായി ഒന്നിച്ച് കണ്ട് തുടങ്ങിയതോടെ ഞങ്ങള്‍ കപ്പിള്‍സാണോ, അതോ ലവേഴ്സ് ആണോ, അതോ സഹോദരി സഹോദരന്‍ ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സുഹൃത്തുക്കളാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്,’ വിമര്‍ പറയുന്നു.

ഇരുവരും കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഒറ്റയ്ക്കൊരു ഷോ ഹോസ്റ്റ് ചെയ്യാം എന്ന ആഗ്രഹവുമായിട്ടാണ് പോവുന്നത്. നോക്കുമ്പോള്‍ അവിടെ ഒരു ജിമ്മന്‍ ഇരിക്കുന്നു. പിന്നീടാണ് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ഷോ അവതരിപ്പിക്കാന്‍ പോവുന്നതെന്ന് അറിഞ്ഞത്. ആ സമയത്ത് ഇവന്റെ മോന്ത പിടിച്ച് ഭിത്തിയില്‍ ഉരയ്ക്കാനാണ് തോന്നിയത്,’ ജിസ്മ പറയുന്നു.

എന്നാല്‍ ഇതിന് താന്‍ അതിലും വലിയ ദുഷ്ടനായിരുന്നുവെന്നും ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ നടന്നില്ലെന്നുമാണ് വിമലിന്റെ മറുപടി.

ആ കോമ്പോ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. കൊവിഡ് കാലത്തും ഷോ ചെയ്യാന്‍ ഊര്‍ജ്ജം കിട്ടിയത് കൂടെ ജിസ്മ ഉള്ളത് കൊണ്ടായിരുന്നു. എന്നാല്‍ അന്നേരം ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല. താനൊരു ബ്രേക്കപ്പ് കഴിഞ്ഞും ജിസ്മയും അതുപോലൊരു അവസ്ഥയിലൂടെയുമാണ് പോയിരുന്നത്.

തങ്ങള്‍ തമ്മില്‍ തെറ്റി പിരിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ലവേഴ്സാണെന്ന് തുറന്ന് പറയാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ എന്താണ് പ്രൈവസിയായിട്ടുള്ളത്. അങ്ങനെ ഒന്നുമില്ല. തങ്ങളെ കാണുന്ന പ്രേക്ഷകര്‍ക്കെല്ലാം അറിയാമെന്നും താരങ്ങള്‍ പറയുന്നു.

‘ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഒളിപ്പിച്ച് വെക്കാന്‍ എന്താണുള്ളത്. വീട്ടുകാര്‍ക്കും പ്രശ്നമൊന്നുമില്ല. അവര്‍ക്ക് പ്രശ്നമില്ലെന്ന് മനസിലായപ്പോഴാണ് വീട്ടില്‍ അവതരിപ്പിച്ചത്. ഞങ്ങള്‍ക്ക് പതിനെട്ടോ ഇരുപതോ ഒന്നുമല്ല പ്രായം. എനിക്ക് മുപ്പത്തിരണ്ട് വയസായി. അതുകൊണ്ട് ആരും ഒന്നും പറയാന്‍ പോകുന്നില്ലല്ലോ,’ വിമല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Jisma and Vimal says about their love and life

We use cookies to give you the best possible experience. Learn more