| Wednesday, 19th June 2024, 4:18 pm

ലാലേട്ടന്റെ ആ പടം എത്രയാളുകളെ സ്വാധീനിച്ചിട്ടുണ്ട്, ആ ചിത്രത്തിന് വല്ലാത്തൊരു ആത്മാവുണ്ട്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം നിരൂപക പ്രശംസക്കൊപ്പം സാമ്പത്തികമായും വലിയ വിജയം നേടിയിരുന്നു.

തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

സ്ഫടികത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്. സ്ഫടികം വെറുമൊരു അടിപടമല്ലെന്നും പ്രേക്ഷകരെ ഇമോഷണലി കണക്റ്റ് ചെയ്യുന്ന ഒരു സാധനം ചിത്രത്തിലുണ്ടെന്നും ജിസ് പറയുന്നു.

സ്ഫടികം പോലൊരു ചിത്രം പിന്നീട് എന്തുകൊണ്ട് മലയാളത്തിൽ ഇറങ്ങിയില്ലെന്ന് താൻ ഇടയ്ക്ക് ആലോചിക്കാറുണ്ടെന്നും ഒരുപാട് പേരെ സ്വാധീനിച്ചിട്ടുള്ള ചിത്രമാണ് സ്ഫടികമെന്നും ജിസ് ജോയ് പറഞ്ഞു. പുതിയ ചിത്രം തലവന്റെ പ്രൊമോഷന്റെ ഭാഗമായി വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘സ്ഫടികം എത്ര ഇടിയുള്ള സിനിമയായിരുന്നു. അതിനെ വെറുമൊരു ഇടി പടം മാത്രമായി കാണുന്നവരുണ്ട്. പക്ഷെ എന്തൊരു പടമാണത്. നമ്മളെ അത്രയും ഇമോഷണലി ഹുക്ക് ചെയ്യാൻ സ്ഫടികത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്ഫടികം പോലൊരു സിനിമയൊന്നും പിന്നെ എന്താണ് മലയാളത്തിൽ വരാത്തത് എന്നാണ് നമ്മൾ ഇപ്പോൾ ആലോചിക്കുന്നത്. കാരണം എത്ര തവണ നമ്മൾ കണ്ടുവെന്ന് നമുക്ക് തന്നെ അറിയില്ല. അത്രയും തവണ നമ്മളെ ഫൈറ്റ് കൊണ്ട് ത്രിൽ അടിപ്പിക്കുമ്പോഴും പാട്ടുകൊണ്ട് നമ്മളെ വല്ലാതെ ആകർഷിപ്പിക്കുമ്പോഴും ആ സിനിമയ്ക്കുള്ളിൽ വല്ലാത്തൊരു ആത്മാവുണ്ട്.

അത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു സന്ദേശമുണ്ട്. എത്ര രക്ഷിതാക്കളെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവും എത്ര കുട്ടികളെയും അധ്യാപകരെയും അത് സ്വാധീനിച്ചിട്ടുണ്ടാവും. അതുകൊണ്ടൊക്കെയാണ് സ്ഫടികം ഇന്നും നമുക്ക് പ്രിയപ്പെട്ടതാവുന്നത്,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Spadikkam Movie And How It Influence Audience

We use cookies to give you the best possible experience. Learn more