| Sunday, 28th April 2024, 8:09 pm

സഞ്ജുവും പന്തും ടീമില്‍; ഈ ടീമുമായി പോയാല്‍ വേള്‍ഡ് കപ്പ് നേടാം; ഇതിഹാസത്തിന്റെ തകര്‍പ്പന്‍ ഇന്ത്യന്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.

ഇപ്പോള്‍ ലോകകപ്പിനുള്ള തന്റെ സ്‌ക്വാഡ് തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ജുലന്‍ ഗോസ്വാമി. എക്‌സിലൂടെയാണ് താരം താന്‍ തെരഞ്ഞെടുത്ത സ്‌ക്വാഡിന്റെ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

രോഹിത് ശര്‍മ തന്നെയാണ് ജുലന്റെ അഭിപ്രായത്തിലും ക്യാപ്റ്റന്റെ റോളിലെത്തേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യശസ്വി ജെയ്സ്വാളിനെയാണ് രണ്ടാം ഓപ്പണറുടെ റോളിലേക്ക് ജുലന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

വിരാട് കോഹ്‌ലിയെയും സൂര്യകുമാര്‍ യാദവിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയ സൂപ്പര്‍ പേസര്‍ മധ്യനിരയില്‍ കരുത്താകാന്‍ ശിവം ദുബെയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു സാംസണോ റിഷബ് പന്തോ എന്ന തര്‍ക്കവും വിവാദവും രൂക്ഷമാകുന്നതിനിടെ രണ്ട് ഐ.പി.എല്‍ ക്യാപ്റ്റന്‍മാരെയും ജുലന്‍ സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുകയാണ്.

റിങ്കു സിങ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരെയും ജുലന്‍ സ്‌ക്വാഡിന്റെ ഭാഗമായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇതിന് പുറമെ പേസര്‍ മുകേഷ് കുമാറിനെ ട്രാവല്‍ റിസര്‍വായും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെ താരം സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ജുലന്‍ ഗോസ്വാമിയുടെ വേള്‍ഡ് കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

വിരാട് കോഹ്‌ലി

യശസ്വി ജെയ്‌സ്വാള്‍

സൂര്യകുമാര്‍ യാദവ്

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ

രവീന്ദ്ര ജഡേജ

റിങ്കു സിങ്

ശിവം ദുബെ

ജസ്പ്രീത് ബുംറ

അര്‍ഷ്ദീപ് സിങ്

മുഹമ്മദ് സിറാജ്

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

ട്രാവലിങ് റിസര്‍വ് : മുകേഷ് കുമാര്‍

ജൂണ്‍ രണ്ടിനാണ് ക്രിക്കറ്റ് മാമാങ്കത്തിന് നാന്ദി കുറിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

ഇന്ത്യയുടെ ആദ്യ മത്സരം അയര്‍ലാന്‍ഡിനെതിരെയാണ്. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content Highlight: Jhulan Goswami picks her Indian squad for the T20 World Cup

We use cookies to give you the best possible experience. Learn more