| Saturday, 18th March 2023, 10:17 am

എന്തൊരു ഫിസിക്കാണ്, മമ്മൂക്കയെന്ന് പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്കും ഭ്രാന്താണ്, പ്രായമൊന്നും പ്രശ്‌നമല്ല: ജീജ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെന്നാല്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് ഭ്രാന്താണെന്ന് നടി ജീജ സുരേന്ദ്രന്‍. പ്രായമൊന്നും അവര്‍ക്കൊന്നും ഒരു പ്രശ്‌നമല്ലെന്നും പുരുഷനെന്നാല്‍ മമ്മൂട്ടിയാണെന്നാണ് അവര്‍ പറയാറുള്ളതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീജ പറഞ്ഞു.

‘യു.എസില്‍ രാജി എന്ന് പറഞ്ഞൊരു ഫ്രണ്ട് എനിക്കുണ്ട്. അവളുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ മമ്മൂക്കയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവള്‍ ഫേസ്ബുക്കില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മമ്മൂക്കക്ക് മെസേജ് അയച്ച് കൊടുക്കും. കാരണം അതൊരു ഭ്രാന്താണ്. അവള്‍ വോയിസ് മെസേജ് ഒക്കെ അയക്കും. മമ്മൂക്ക ഒരിക്കലും റീപ്ലെ ചെയ്യാറില്ല. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചിട്ടാണെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണമെന്ന് അവള്‍ പറയും. അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകള്‍, കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുള്ള ആള്‍ക്കാരാവും. എന്നാലും അവര്‍ പറയുന്നത്, പുരുഷനെന്ന് പറഞ്ഞാല്‍ മമ്മൂക്കയാണെന്നാണ്. അത് എന്തുവാണപ്പാ, ഒന്ന് കാണാന്‍ പറ്റുമോ, കാണിച്ചുതരുമോ എന്നൊക്കെ ചോദിക്കും. അവര്‍ക്ക് വയസൊന്നും ഒരു പ്രശ്‌നമല്ല. ആ ഫിസിക്കൊക്കെ ഭ്രാന്താണ്. സ്ത്രീകള്‍ക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണ്,’ ജീജ പറഞ്ഞു.

മഞ്ജു വാര്യറെ പറ്റിയും അഭിമുഖത്തില്‍ ജീജ സംസാരിച്ചിരുന്നു. ‘മഞ്ജുവിന്റെ ഫാമിലി ലൈഫില്‍ എന്തൊക്കെ അനുഭവിച്ചു. പക്ഷേ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനില്‍ മഞ്ജു വന്നുകഴിഞ്ഞാല്‍ എല്ലാവരോടും, ചെറിയ ആളോട് മുതല്‍ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ടുകഴിഞ്ഞാല്‍ ആ സംഭവം ചിന്തിക്കത്തുപോലുമില്ല. അതൊക്കെ പഴയ കഥ.

പക്ഷേ ഇന്ന് വരുന്ന മഞ്ജുവിനെ നോക്കൂ. മഞ്ജുവാണ് പെണ്ണ്. ഇങ്ങനെയൊക്കെ സംഭവിച്ച ഒരു പെണ്‍കുട്ടിയുടെ നാക്കില്‍ നിന്നും എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് യൂട്യൂബുകാര്‍ക്ക് കലക്കാന്‍ കിട്ടിയോ? അവളാണ് ഭാര്യ. അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാന്‍ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാന്‍ പറ്റാത്തവര്‍ ഹതഭാഗ്യരാണ്. പുരുഷന്മാരെയേ ഞാന്‍ പറയുകയുള്ളൂ. അവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ പറ്റാത്തവര്‍ ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ ഞാന്‍ പറയുകയുള്ളൂ,’ ജീജ പറഞ്ഞു.

Content Highlight: jeeja surendran talks about mammootty

We use cookies to give you the best possible experience. Learn more