| Thursday, 16th September 2021, 8:46 am

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനം; ഇന്ത്യയില്‍ ഉടനീളം യു.എ.പി.എ ചുമത്തുന്നതില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉടനീളം യു.എ.പി.എ ചുമത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. ജമ്മു കശ്മീരില്‍ ഇടയ്ക്കിടെ ആശയവിനിമയത്തിന് ഏര്‍പ്പെടുത്ത വിലക്കിനേയും അവര്‍ വിമര്‍ശിച്ചു.

ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ജമ്മു കശ്മീരിലാണെന്നും മിഷേല്‍ ബേഷ്‌ലെറ്റ് പറഞ്ഞു.

പൊതുസമ്മേളനത്തിന് ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ജമ്മു കശ്മീരില്‍ ആശയവിനിമയങ്ങള്‍ക്ക് ഇപ്പോഴും തടസങ്ങള്‍ ഉണ്ടെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.

” അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ തടങ്കലില്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണ്,” മിഷേല്‍ പറഞ്ഞു.

ഇന്ത്യയില്‍ ഉടനീളം നീളം ഇങ്ങനെ യു.എ.പി.എ ചുമത്തുന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുകയാണെന്ന് മിഷേല്‍ പറഞ്ഞു.

എന്നാല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മിഷേലിന്റെ പരാമര്‍ശങ്ങളോട് ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: J&K curbs may violate human rights; use of UAPA worrying, says UNHRC chief

We use cookies to give you the best possible experience. Learn more