അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുർആൻ വചനം ഉൾപ്പെടുത്തി ഇസ്രഈൽ ലഘുലേഖ; ഗസയിലെ തുരങ്കങ്ങൾ നശിപ്പിക്കാൻ പദ്ധതിയെന്ന് സംശയം
World News
അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുർആൻ വചനം ഉൾപ്പെടുത്തി ഇസ്രഈൽ ലഘുലേഖ; ഗസയിലെ തുരങ്കങ്ങൾ നശിപ്പിക്കാൻ പദ്ധതിയെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th December 2023, 4:45 pm

ഗസ: അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുർആൻ വാക്യങ്ങൾ അടങ്ങുന്ന ലഘുലേഖകൾ തെക്കൻ ഗസയിൽ വിതരണം ചെയ്ത് ഇസ്രഈൽ സേന.

ഖാൻ യൂനിസിൽ നിന്നെടുത്ത വീഡിയോ ഫൂട്ടേജിൽ ഇസ്രഈലി യുദ്ധവിമാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ലഘുലേഖകൾ താഴെക്കിടുന്നത് കാണാം.

‘അവർ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി’ എന്ന ഖുർആൻ വചനമാണ് ലഘുലേഖകളിൽ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രഈലി ആർമിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങൾ ഖുർആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്

ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്.

ഇസ്രഈൽ സേനയുടെ നടപടിയിൽ ഫലസ്തീനികൾ പ്രതിഷേധം അറിയിച്ചു.

‘ഇസ്രഈലാണ് അക്രമകാരികൾ, ഞങ്ങളല്ല. അവരാണ് നിഷ്കളങ്കരായ ജനങ്ങളെയും നിസ്സഹായരായ കുട്ടികളെയും ആക്രമിക്കുന്നത്.

ഞങ്ങളുടെ പക്കൽ ആയുധങ്ങളില്ല, ഞങ്ങൾ തീവ്രവാദികളല്ല, ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അർത്ഥം?’ വടക്കൻ ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അൽ തറബീഷ് പറഞ്ഞു.

ഗസ മുനമ്പിലെ തുരങ്കങ്ങൾ കടൽ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രഈലിന്റെ പദ്ധതിയാണോ പ്രളയ പരാമർശത്തിലൂടെ ഇസ്രഈൽ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

നവംബറിൽ തെക്കൻ ഗസയിലെ അൽഷാദി അഭയാർത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രഈലി സേന അഞ്ച് കടൽ വെള്ള പമ്പ് സെറ്റുകൾ തയ്യാറാക്കിയതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

മെഡിറ്ററേനിയൻ കടലുകളിൽ നിന്നുള്ള വെള്ളം മണിക്കൂറിൽ 1000 ക്യു.മി എന്ന നിരക്കിൽ പമ്പുകൾ ഉപയോഗിച്ച് അടിക്കാൻ സാധിക്കുമെന്നും ഗസയിലെ തുരങ്കങ്ങൾ ആഴ്ചകൾക്കുള്ളിൽ തകർക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

തുരങ്കങ്ങൾ പ്രളയത്തിലൂടെ നശിപ്പിക്കുന്നത് ഗസയിലെ മണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ മാനുഷിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു.

Content Highlight: Israel drops leaflets in Gaza with Quran verse warning of ‘floods’

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ