പശ്ചിമ ബംഗാളിൽ അശാന്തി വിതച്ചുകൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വർഗീയ സംഘർഷം നടന്നിരുന്നു. പശ്ചിമ ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്കങ്ങൾക്ക് മുമ്പായി നടന്ന ഘോഷയാത്രക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി. എന്നാൽ വിഷയം ഹിന്ദുക്കൾക്ക് നേരെ മുസ്‌ലിങ്ങൾ നടത്തുന്ന ആക്രമണമെന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ബി.ജെ.പി.
അതിക്രമങ്ങളുടെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ഇരു മത വിഭാഗങ്ങളിലും ഭിന്നതയുണ്ടാക്കുന്ന വർഗീയ പരാമർശങ്ങളുമായി നിരവധി ബി.ജെ.പി നേതാക്കളാണ് എത്തിയിരിക്കുന്നത്.
Content Highlight: Is Ram Navami also a golden opportunity for BJP? News from Bengal
