|

ഇവന്‍ പഞ്ചാബിന്റെ ചീറ്റപ്പുലി; ബെംഗളൂരുവിന്റെ ചോരകൊണ്ട് ഇവന്‍ തിരുത്തിയത് പഞ്ചാബിന്റെ റെക്കോഡ് ലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ആണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മഴമൂലം ഏറെ വൈകിയ മത്സരം 14 ഓവറുകളായി ചുരുക്കിയിരിക്കുകയാണ്.

നിലവില്‍ മത്സരത്തില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് ആണ് ബെംഗളൂരുവിന് നേടാന്‍ സാധിച്ചത്.

ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പഞ്ചാബ് തങ്ങളുടെ ബൗളിങ് അറ്റാക്ക് തുടങ്ങിയത്. ആദ്യം ടീമിന് നഷ്ടമായത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ആണ് ആദ്യ ഓവറിലെ നാലാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ നാല് റണ്‍സ് ആണ് താരം നേടിയത്.

മൂന്നാം ഓവറില്‍ വിരാട് കോഹ്‌ലിയെയും പുറത്താക്കിക്കൊണ്ട് അര്‍ഷ്ദീപ് സ്‌ട്രൈക്ക് തുടരുന്നു. മൂന്നു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്. ശേഷം പഞ്ചാബിന് വേണ്ടി സേവിയര്‍ ബാര്‍ട്‌ലെറ്റ് എത്തി ലിയാം ലിവിങ്സ്റ്റണേയും (നാല് റണ്‍സ്) പുറത്താക്കി മിന്നും പ്രകടനമാണ് നടത്തിയത്.

തകര്‍പ്പന്‍ സ്‌ട്രൈക്കിലൂടെ പഞ്ചാബിന് വിക്കറ്റ് നേടിക്കൊടുത്ത ഹര്‍ഷ്ദീപ് ഒരു മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. പഞ്ചാബിന് വേണ്ടി ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം ആകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്. ഈ നേട്ടത്തില്‍ പിയൂഷ് ചൗളയെ മറികടന്നാണ് താരം വിക്കറ്റ് വേട്ടക്കാരനില്‍ ഒന്നാമതായി.

ഐ.പി.എല്ലില്‍ പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്

അര്‍ഷിദീപ് സിങ് 86*

പിയൂഷ് ചൗള 84

സന്ദീപ് ശര്‍മ 73

അക്‌സര്‍ പട്ടേല്‍ 61

ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ക്യാപ്റ്റന്‍ രജത് 18 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. സൂപ്പര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ പന്തിലാണ് താരം കുടുങ്ങിയത്. ടോപ്പ് ഓര്‍ഡറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത് ക്യാപ്റ്റന്‍ മാത്രമായിരുന്നു.

ശേഷം ഇറങ്ങിയ ജിതേഷ് ശര്‍മ, ക്രൂണാല്‍ പാണ്ഡ്യ എന്നിവര്‍ ടീമിന് നിരാശ സമ്മാനിച്ചാണ് പുറത്തായത്. ഇമ്പാക്ട് ആയി ഇറങ്ങിയ മനോജ് ഭണ്ടാജ് ഒരു റണ്‍സിനും പുറത്തായി. നിലവില്‍ ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തുന്നത് ടിം ഡേവിഡ്. 13 പന്തില്‍ 19 റണ്‍സ് ആണ് താരം നേടിയത്.

നിലവില്‍ പഞ്ചാബിന് വേണ്ടി ചഹല്‍ മൂന്ന് ഓവറില്‍ നിന്ന് 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 3.67 എന്ന് എക്കോണമിയിലാണ് താരം പന്ത് എറിഞ്ഞത്. അര്‍ഷ്ദീപ് മൂന്നാറില്‍ നിന്ന് 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മാര്‍ക്കോ മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ടു വിക്കിറ്റും നേടി മികവുപുലര്‍ത്തിയിട്ടുണ്ട്. സേവിയര്‍ ഒരു വിക്കറ്റും നേടി.

പഞ്ചാബിന്റെ പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, നേഹല്‍ വാധേര, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍

ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവന്‍

ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, യാഷ് ദയാല്‍

Content Highlight: IPL 2025: Arshdeed Singh In Great Record Achievement For Panjab

Latest Stories