നിക്ഷേപകർക്ക് ഹമാസ് ആക്രമണത്തെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടാകണം; ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭം ഉണ്ടാക്കിയതായി യു.എസ് ഗവേഷണം
World News
നിക്ഷേപകർക്ക് ഹമാസ് ആക്രമണത്തെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടാകണം; ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭം ഉണ്ടാക്കിയതായി യു.എസ് ഗവേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 9:44 pm

തെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിക്കുമെന്ന് ചില വ്യവസായികൾക്ക് വിവരം ലഭിച്ചിട്ടുണ്ടാകാമെന്നും ഇസ്രഈലി ഓഹരികളുടെ ഷോർട്ട് സെല്ലിങ് (ഓഹരി വിലയുടെ ഇടിവ് മുതലെടുത്ത് വ്യാപാരം നടത്തുന്ന നിക്ഷേപ തന്ത്രം) വ്യാപാരത്തിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ സമ്പാദിക്കാൻ ഈ വിവരം ഉപയോഗപ്പെടുത്തിയെന്നും യു.എസ് ഗവേഷണ പഠനം.

ഇസ്രഈലി കമ്പനികളിലെ എക്സ്ചേഞ്ച്‌ ഫണ്ടുകളുടെ വ്യാപാരം, തെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ടി.എ.എസ്.ഇ) ഷോർട് സെല്ലിങ് പ്രവർത്തനം, യു.എസ് എക്സ്ചേഞ്ചുകളിലെ ഇസ്രഈലി സ്ഥാപനങ്ങളുടെ വ്യാപാരം എന്നിവ വിലയിരുത്തിയാണ് ന്യൂയോർക്ക് സർവകലാശാലയിലെ റോബർട്ട് ജാക്സൺ ജൂനിയറും കൊളംബിയ സർവ്വകലാശാലയിലെ ജോഷ്വാ മിറ്റ്സും പഠനം നടത്തിയത്.

വില ഇടിവിന് സാധ്യതയുള്ള വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കുന്ന വ്യാപാര രീതിയാണ് ഷോർട് സെല്ലിങ്. വിൽപ്പനക്കാരൻ ഒരു സെക്യൂരിറ്റി നിക്ഷേപം പിന്നീട് കുറഞ്ഞ വിലയ്ക്ക് തിരിച്ചു വാങ്ങാം എന്ന ലക്ഷ്യത്തോടെ വിപണിയിൽ വിൽക്കുകയും ലാഭം നേടുകയും ചെയ്യുന്നു.

നിലവിലെ ഇസ്രായേൽ ഹമാസ് യുദ്ധത്തിന് കാരണമായ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പ് വലിയ രീതിയിൽ ഷോർട് സെല്ലിങ് നടന്നതായി ഗവേഷകർ കണ്ടെത്തി.

ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുള്ള ഡാറ്റ പ്രകാരം ഒക്ടോബർ രണ്ടിന് ഇസ്രയേൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലെ (ഇ.ടി.എഫ്) വിൽപ്പന കുത്തനെ വർധിച്ചതായി ഗവേഷകർ പറയുന്നു.

ഇസ്രഈലിൽ നിക്ഷേപം നടത്താൻ പൊതുവായി ഇ.ടി.എഫ് ആണ് ഉപയോഗിക്കുന്നത്. പൊതുവേ എല്ലാ ദിവസങ്ങളിലും ഏകദേശം 2,000 ഓഹരികൾ വരെയാണ് വില്പന നടത്തുന്നത്. എന്നാൽ ഒക്ടോബർ രണ്ടിന് 2,27,000 ഓഹരികളുടെ വില്പന നടന്നതായി പഠനത്തിൽ പറയുന്നു.

വിൽപ്പനയിൽ നിന്ന് ഒരു ഇസ്രഈലി കമ്പനി മാത്രം 9,00,000 ഡോളറിന്റെ ലാഭം നേടിയിരുന്നുവെന്ന് പഠനത്തിൽ പറയുന്നു.

യു.എസ് ഗവേഷകരുടെ കണ്ടെത്തലുകൾ പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രഈൽ സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു.

CONTENT HIGHLIGHT: Investors may have had prior knowledge of Hamas attack on Israel – research

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ