| Sunday, 20th August 2023, 9:07 am

നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന ഫിനിഷ്; ആടാട്ടത്തില്‍ ആദ്യ കപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്ത് കപ്പുയര്‍ത്തി ഇന്റര്‍ മയാമി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്.

ഇന്റര്‍ മയാമി ജേഴ്‌സിയെത്തിയതിന് ശേഷമുള്ള മെസി നേരിട്ട ഏറ്റവും കഠിനമേറിയ മത്സരമായിരുന്നു ലീഗ്‌സ് കപ്പിന്റെ ഫൈനലിലേത്. മേജര്‍ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നാഷ്‌വില്ലിനെ മറികടക്കുന്നത് ഇന്റര്‍ മയാമിക്ക് ഒട്ടും എളുപ്പമായിരുന്നില്ല.

4-3-3 എന്ന ശൈലിലിയില്‍ മാര്‍ട്ടീനോ ഇന്റര്‍ മയാമിയെ വിന്യസിച്ചപ്പോള്‍ 4-4-2 എന്ന രീതിയാണ് നാഷ്‌വില്‍ അവലംബിത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്ന് സകല നാഷ്‌വില്‍ ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് നേടിയ ഷോട്ട് എതിരാളികളുടെ വലകുലുക്കി.

തുടര്‍ന്ന് ഗോള്‍ ലീഡ് നേടാന്‍ ഇന്റര്‍ മയാമിയും ഗോള്‍ മടക്കാന്‍ നാഷ്‌വില്ലും പൊരുതിക്കളിച്ചതോടെ മത്സരം ആവേശത്തിലായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്തത്.

ഇതോടെ മത്സരം ഒന്നുകൂടി ശക്തമായി. ഗോള്‍ നേട്ടം ഇരട്ടിയാക്കാന്‍ ഇരുടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങി.

ആദ്യ ഷോട്ട് ഇരുവരും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നാഷ് വില്ലിനായി രണ്ടാം കിക്കെടുത്ത റാന്‍ഡെല്‍ ലീലിന് പിഴച്ചു. അഞ്ചാം കിക്കിന് മുമ്പ് വരെ ലീഡ് ഉണ്ടായിരുന്ന മയാമിക്ക് അഞ്ചാം കിക്കില്‍ പിഴച്ചതോടെ എതിരാളികള്‍ അവസരം മുതലാക്കി.

സഡന്‍ ഡെത്തില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇരുവരും സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പതിനൊന്നാം കിക്കില്‍ നാഷ്‌വെല്ലിനെ മറികടന്ന് മെസിയും സംഘവും ഇന്റര്‍ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കപ്പ് നേടിക്കൊടുക്കുകയായിരുന്നു.

പെനാല്‍ട്ടി ഷൂട്ടൗട്ട്

ഇന്റര്‍ മയാമി – ✔️✔️✔️✔️✔️ ❌ ✔️✔️✔️✔️✔️

നാഷ്‌വില്‍ – ✔️ ❌ ✔️✔️✔️✔️✔️✔️✔️✔️ ❌

Content Highlight: Inter Miami wins Leagues Cup

Latest Stories

We use cookies to give you the best possible experience. Learn more