| Monday, 9th December 2019, 1:23 pm

ഇന്ദിരാ ഗാന്ധി എന്തുകൊണ്ട് അതു ചെയ്തില്ല?; പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സഭയില്‍ അമിത് ഷായുടെ വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അക്കാലത്തെ പ്രവൃത്തി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധി 1971-ല്‍ ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്കു പൗരത്വം നല്‍കിയതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ഷാ നടത്തിയത്.

‘1971-ല്‍ ഇന്ദിരാ ഗാന്ധിയാണ് ബംഗ്ലാദേശിന് ഇന്ത്യ തുറന്നുകൊടുത്തത്. ബംഗ്ലാദേശില്‍ നിന്നും ഇവിടെ വന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് പാക്കിസ്ഥാനില്‍ നിന്നു വന്നവര്‍ക്ക് പൗരത്വം നല്‍കാത്തത്? ആര്‍ട്ടിക്കിള്‍ 14-ന് ഇവിടെയും സാധുതയുണ്ടല്ലോ.’- അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും.

പ്രതിപക്ഷത്ത് നിന്നും വരുന്ന കനത്ത പ്രതിഷേധം എന്താണ് കാണിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ഒരു മതവിഭാഗത്തെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല.

ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഓരോ മതവിഭാഗത്തിന്റേയും പേരെടുത്തു പറഞ്ഞു. അതില്‍ നിന്നും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

ഇതിനിടെ അമിത് ഷാ എഴുന്നേറ്റ് നില്‍ക്കുകയും ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേഗതി ബില്ലില്‍ ഒരിടത്തും മുസ്ലിങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിപക്ഷം വസ്തുതകള്‍ വളച്ചൊടിക്കരുതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

We use cookies to give you the best possible experience. Learn more