| Saturday, 23rd November 2019, 11:51 am

'സോണിയാ ജി ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചുവിടണം; അങ്ങേയറ്റം വിഷമത്തിലാണ് പറയുന്നത്'; സഞ്ജയ് നിരുപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ അരങ്ങേറിയ പുതിയ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.

മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങളില്‍ താന്‍ സന്തുഷ്ടനാകുമെന്നാവും ചിലര്‍ കരുതിയിരിക്കുന്നതെന്നും പക്ഷേ അങ്ങേയറ്റത്തെ വിഷമമാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും നിരുപം പറഞ്ഞു.

ഇതില്‍ കോണ്‍ഗ്രസിനെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുകയാണ് ചിലര്‍. ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റായിരുന്നു.

ആദ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. അതാണ് സോണിയാ ജിയോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയ വ്യക്തിയായിരുന്നു സഞ്ജയ് നിരുപം.

ശിവസേനയുമായുള്ള സഖ്യം പാര്‍ട്ടിയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും സഞ്ജയ് നിരുപം ഇന്നലെയടക്കം ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് ഒരു തെറ്റ് ചെയ്തു. അതിനുശേഷം കോണ്‍ഗ്രസിന് ഇന്നുവരെ അവിടെ മുന്നോട്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് അതേ തെറ്റ് നമ്മള്‍ മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നു. ശിവസേന സര്‍ക്കാരിലെ മൂന്നാം കക്ഷിയാകുന്നത് കോണ്‍ഗ്രസിനെ അവിടെ തന്നെ അടക്കം ചെയ്യുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതാണ് നല്ലത്”- എന്നായിരുന്നു ഇന്നലെ സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ട് മുന്നാണ് സഞ്ജയ് നിരുപത്തെ മാറ്റി മിലിന്ദ് ദേവ്‌റയെ ഹൈക്കമാന്റ് കോണ്‍ഗ്രസ് മേധാവിയായി നിയമിച്ചത്.

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ സഞ്ജയ് നിരുപം മുന്നറിയിപ്പു നല്‍കിയെങ്കിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താന്‍ ശിവസേനയുമായി സഖ്യം ചേരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more