| Friday, 17th April 2020, 8:09 pm

പേടിച്ചോടാന്‍ ഞാന്‍ സൈറാ വാസിം അല്ല, പോരാടുന്നത് രാജ്യത്തിന് വേണ്ടി; വിവാദ തബ്ലീഗി പരാമര്‍ശത്തിന് ശേഷം വീണ്ടും ബി.ജെ.പി നേതാവ് ബബിത ഫോഗാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപിപ്പിക്കുന്നത് തബ്‌ലീഗി സമ്മേളനമാണെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി ബി.ജെ.പി പ്രവര്‍ത്തകയും ഗുസ്തി താരവുമായ ബബിത ഫോഗാട്ട്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും സമാനമായ ട്വീറ്റുകള്‍ ചെയ്യുമെന്നും ബബിത പറഞ്ഞു. ആദ്യത്തെ ട്വീറ്റ് വിവാദമായതിന് പിന്നാലെ ട്വിറ്റര്‍ ഇത് പിന്‍വലിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ബബിത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

തബ്ലീഗി സമ്മേളനത്തെക്കുറിച്ച് താന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ തനിക്കെതിരെ നിരവധി ഭീഷണി സന്ദേശങ്ങള്‍ ഉയരുന്നുണ്ട്. ഞാന്‍ സൈറ വാസീം അല്ല എന്ന് മാത്രമാണ് എനിക്കിപ്പോള്‍ പറയാനുള്ളത്. ഒരു ഭീഷണിക്കും വഴങ്ങില്ല. രാജ്യത്തിനുവേണ്ടി പോരാടുമെന്നും ബബിത പ്രതികരിച്ചു.

ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് രാജ്യത്ത് കൊവിഡ് പരത്തിയതെന്നും ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിങ്ങളുടെ പ്രദേശത്ത് പരത്തുന്നത് വവ്വാലുകള്‍ ആണെങ്കില്‍, ഇന്ത്യയില്‍ അത് പരത്തുന്നത് വിദ്യാഭ്യാസമില്ലാത്ത പന്നികളാണെന്നാണ് ബബിതയുടെ ട്വീറ്റ്.

2019ലാണ് ബബിത പോഗട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more