Advertisement
Daily News
ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദല്‍ഹി ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 25, 05:10 pm
Monday, 25th September 2017, 10:40 pm

 

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരസച്ചാ സൗധാന്‍ തലവന്‍ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ് ദല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്നാണ് ഹണിപ്രീത് ജാമ്യം തേടിയത്.


Also Read: ‘പെയിന്റില്‍ ബെഹ്‌റ ക്ലീന്‍’; പെയിന്റടി ആരോപണം; ബെഹ്‌റയ്‌ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്


അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇവര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ കോടതിയെ സമീപിച്ചത്.

ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ പറഞ്ഞു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 43 പേരെയാണ് പോലീസ് തിരയുന്നത്.


Dont Miss: മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശം; രേഷ്മ രാജനെതിരെ ഓണ്‍ലൈന്‍ ആക്രമണം; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി


ബലാത്സംഗേേക്കസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിനു പിന്നാലെ അനുയായിള്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കലാപം അഴിച്ചുവിടുകയായിരുന്നു. അക്രമസംഭവങ്ങളില്‍ 40 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, തനിക്കെതിരായ പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഗുര്‍മീത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്ക് ലൈംഗികശേഷിയില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഗുര്‍മീതിന്റെ വാദം.