| Sunday, 9th May 2021, 1:43 pm

'രണ്ടാമതും' വിജയിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ; അസം മുഖ്യമന്ത്രിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി.
മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നതെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബി.ജെ.പി.

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Himanta Biswa Sarma To Be Assam’s New Chief Minister

We use cookies to give you the best possible experience. Learn more