| Friday, 27th September 2019, 10:15 am

മൂന്ന് പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം; വിജയ പ്രതീക്ഷയില്‍ മാണി സി കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ഇതുവരെ വോട്ട് എണ്ണിയ മൂന്ന് മണ്ഡലങ്ങളിലും മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുകയാണ്. 2852 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. രാമപുരം, കടനാട്, മേലൂക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ വോട്ട് എണ്ണി കഴിഞ്ഞത്. ഇത് മൂന്നും യു.ഡി.എഫിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണ്. അവിടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്നില്‍ നില്‍ക്കുന്നത്.

വോട്ട് എണ്ണാനിരിക്കുന്നതും എല്‍.ഡി.എഫിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. ജോസഫ് വിഭാഗത്തിന് വലിയ സ്വീധീനമുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.

ആ മണ്ഡലം ഉള്‍പ്പെടെയാണ് മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം ജോസഫ് വിഭാഗം വോട്ട് അട്ടിമറിക്കാന്‍ കാരണമായി എന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.

We use cookies to give you the best possible experience. Learn more