| Saturday, 23rd March 2024, 12:20 pm

വേള്‍ഡ് കപ്പിലെ ആവേശം കെട്ടു; മോശം റെക്കോഡുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പോടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന 2024 ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ വിജയം സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് ചെന്നൈ ടൂര്‍ണമെന്റ് തുടങ്ങിയത്.

ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ഡു പ്ലെസിസും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും. മുസ്തഫീസൂറിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓപ്പണിങ് ബ്രേക്ക് ആവുകയായിരുന്നു. ശേഷം ഇറങ്ങിയ രജത പാടിദാറും ഗ്ലാന്‍ മാക്‌സ് വെല്ലും പൂജ്യം റണ്‍സിന് പുറത്തായി വലിയ സമ്മര്‍ദമാണ് ടീമിനെ നല്‍കിയത്. ദീപക് ജാഹറിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാണ് മാക്‌സ് വെല്‍. ഇതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്തായ താരം, വിക്കറ്റ്, ഇന്നിങ്‌സ്

ദിനേശ് കാര്‍ത്തിക് – 17 – 221

രോഹിത് ശര്‍മ – 16 – 238

സുനില്‍ നരേന്‍ – 15 – 96

മന്ദീപ് സിങ് – 15 – 98

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 15 – 121

ഐ.സി.സി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇരട്ടസെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ച മാക്‌സ്‌വെല്‍ ആദ്യ മത്സരത്തില്‍ തന്നെ മൂക്കും കുത്തി വീഴുകയായിരുന്നു.

ബാറ്റിങ്ങില്‍ ഏറെ സമ്മര്‍ദത്തിലായ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ആറാമനായി ഇറങ്ങിയ അനൂജ് റാവത്താണ്. 25 പന്തില്‍ നിന്ന് മൂന്നു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 48 റണ്‍സ് ആണ് താരം നേടിയത്. അവസാന ഓവറുകളിലേക്ക് ആര്‍.സി.ബിയുടെ രക്ഷകന്‍ ആകാന്‍ കഴിഞ്ഞെങ്കിലും ഒരു റണ്‍ ഔട്ടിലൂടെ താരം പുറത്താക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്. റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്പ് ഓര്‍ഡര്‍റില്‍
വിരാട് കോഹ്‌ലി (21), ഫാഫ് ഡുപ്ലസിസ് (35), രജത് പടിതാര്‍ (0) , കാമറൂണ്‍ ഗ്രീന്‍ (18) എന്നിവരെ പുറത്താക്കിയാണ് മുസ്തഫിസുര്‍ കരുത്ത് കാട്ടിയത്.

ചെന്നൈ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് യുവ താരം രചിന്‍ രവീന്ദ്രയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം 37 റണ്‍സാണ് താരം അടിച്ചെടുത്തത്. ചെന്നൈക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ 246.67 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശി ടീമിന്റെ ടോപ്പ് സ്‌കോറര്‍ ആയത്.

ചെന്നൈക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ എത്തിയ ക്യാപ്റ്റനും ഓപ്പണറുമായ റിതുരജ് ഗെയ്ക്വാദ് 15 പന്തില്‍ 15 റണ്‍സ് നേടിയാണ് പുറത്തായത്.

ശേഷം ഡാരിയല്‍ മിച്ചല്‍ 18 പന്തില്‍ 2 സിക്‌സര്‍ അടക്കം 22 റണ്‍സ് ഇമ്പാക്ട് പ്ലെയര്‍ ശിവം ദുബേ 28 പന്തില്‍ 34 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 17 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും ദുബെയുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍.

മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് ആണ് വേദി.

Content Highlight: Glenn Maxwell In Bad Record Achievement

We use cookies to give you the best possible experience. Learn more