| Friday, 31st December 2021, 4:11 pm

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നു; ഡി.ജി.പി എസ്.കെ. സിംഗാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഹാര്‍: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹത്തിനായി വീടുവിട്ടിറങ്ങുന്ന പല പെണ്‍കുട്ടികളും മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന് ബിഹാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ്.കെ. സിംഗാള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാമൂഹിക പരിഷ്‌കരണ കാമ്പയിനായ സമാജ് സുധാര്‍ അഭിയാന്‍ പരിപാടിയിലാണ് ഡി.ജി.പി സിംഗാള് പ്രസ്താവന നടത്തിയത്.

‘മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹത്തിനായി പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവരില്‍ പലരും കൊല്ലപ്പെടുന്നു, മറ്റുള്ളവര്‍ മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വില നല്‍കേണ്ടിവരുന്നത് അവരുടെ മാതാപിതാക്കളാണ്,’ ഡി.ജി.പി പറഞ്ഞു.

കുട്ടികളുമായി പതിവായി സംസാരിക്കാനും അവരെ നല്ല കാര്യങ്ങള്‍ പഠിപ്പിക്കാനും അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

‘രക്ഷിതാക്കള്‍ അവരുടെ കുട്ടികളുമായി പതിവായി സംഭാഷണങ്ങള്‍ നടത്തണം. അവരെ നല്ല മൂല്യങ്ങള്‍ (സംസ്‌കാരം) പഠിപ്പിക്കണം. കുട്ടികളുടെ വികാരങ്ങള്‍ അംഗീകരിക്കാനും മനസ്സിലാക്കാനും നിങ്ങള്‍ക്ക് സാധിക്കണം. നിങ്ങളുടെ കുടുംബത്തെ ദൃഢമായി എന്നും ബന്ധിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മദ്യ വിമുക്തമാക്കാനും സ്ത്രീധന സമ്പ്രദായം, ശൈശവ വിവാഹം എന്നിവ ഇല്ലാതാക്കാനും സമസ്തിപൂരില്‍ സാമൂഹിക പരിഷ്‌കരണ കാമ്പയിനില്‍ നടത്തിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Girls who marry without the consent of their parents are forced into the meat trade; DGP SK Singhal

We use cookies to give you the best possible experience. Learn more