|

'കശ്മീരിലെ ജീവിത സാഹചര്യം അസന്തുലിതം'; മെച്ചപ്പെടേണ്ടതുണ്ടെന്നും അംഗലെ മെര്‍ക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും അത് അസന്തുലിതമാണെന്നും അംഗലെ മെര്‍ക്കല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം.

‘വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്.’ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അംഗല മെര്‍ക്കലിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ