| Wednesday, 26th May 2021, 2:11 pm

ലോലനാണോ ജോര്‍ജിനാണോ കൂടുതല്‍ പ്രേമലേഖനം കിട്ടിയത്? ; പ്രേമലേഖനത്തിന്റെ കഥ പറഞ്ഞ് ജോര്‍ജും ലോലനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്ക് വെബ്‌സീരീസിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ജോര്‍ജും ലോലനുമെല്ലാം മലയാളികളുടെ മനം കവര്‍ന്ന താരങ്ങളാണ്. ഇപ്പോഴിതാ തങ്ങള്‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജോര്‍ജും ലോലനും.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അനുവും ലോലന്റെ കഥാപാത്രത്തെ അവതരിപ്പിച്ച  ശബരീഷും അനുഭവങ്ങള്‍ പങ്കുവെച്ചത്. ആര്‍ക്കാണ് കൂടുതല്‍ പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുള്ളതെന്ന അഭിമുഖം നടത്തിയയാളുടെ ചോദ്യത്തിനാണ് രസകരമായി അനുവും ശബരീഷും മറുപടി പറയുന്നത്.

പ്രേമലേഖനമല്ല പകരം ചിലര്‍ ഫോട്ടോയൊക്കെ വെച്ച് കഥകളൊക്കെ പറഞ്ഞ് കത്തെഴുതാറുണ്ടെന്ന് അനു പറയുന്നു. തനിക്ക് കത്ത് എഴുതുന്നത് അധികവും കൊച്ചുകുട്ടികളാണ്, ചേട്ടാ എന്നെല്ലാം വിളിച്ച് എന്നാണ് ശബരീഷ് പറയുന്നത്.

വിവാഹക്കാര്യത്തിലൊന്നും പരസ്പരം ഉപദേശിക്കാറില്ലെന്നും വണ്ടി ഓടിക്കാന്‍ പഠിക്കാന്‍ മാത്രമാണ് ശബരീഷ് അനുവിനെ ഉപദേശിച്ചിട്ടുള്ളതെന്നും അഭിമുഖത്തില്‍ പറയുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും ബാക്കിയുള്ളവര്‍ പ്രണയിക്കുന്നത് കണ്ടിട്ടാണ് താന്‍ ലോലനെ അവതരിപ്പിച്ചതെന്നും ശബരീഷ് പറഞ്ഞു.

‘ലോലന്‍ അച്ചുവിനോട് കൊഞ്ചുന്നപോലെ പെണ്‍കുട്ടികളോട് സംസാരിക്കുന്ന കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അവര് കാണിച്ചതിന്റെ പത്ത് ശതമാനമേ ഞാനിവിടെ കാണിച്ചിട്ടുള്ളൂ. ബാക്കിയെനിക്ക് കാണിക്കാന്‍ പറ്റത്തില്ല,’ ശബരീഷ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: George and lolan says about loveletters

We use cookies to give you the best possible experience. Learn more