| Saturday, 27th November 2021, 12:07 am

നാലരവയസ്സുകാരിയെ ലൈംഗീകപീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുന്നംകുളം; നാലരവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി കൈപ്പാവില്‍ സ്വദേശി ജിതിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കേസ് കോടതി ശിക്ഷ വിധിച്ചത്.

അതിക്രൂരമായ കുറ്റൃത്യമാണ് ഈ പ്രതി ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളെല്ലാം പരിശോധിച്ച് പരമാവധി ശിക്ഷയാണ് പ്രതിക്ക് നല്‍കിയത്.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല തവണ ഇയാള്‍ കുട്ടിയെ പീഡനത്തിരയാക്കി. 2016 ലാണ് ഈ സംഭവം നടന്നത്. ഇതിന് പുറമേ ഇയാള്‍ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

പൊലീസ് കണ്ടെത്തിയ കുറ്റകൃത്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. ഇതിനെ പിന്താങ്ങുന്ന തെളിവുകളും ഹാജരാക്കാന്‍ പൊലീസിനായി.

ജിതിനെ ഒളിവില്‍ കഴിയാന്‍ മറ്റൊരു വ്യക്തിയാണ് സഹായിച്ചത്. ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: four and half year imprisonment for pocso case defendant

We use cookies to give you the best possible experience. Learn more