| Monday, 24th June 2024, 5:35 pm

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിപക്ഷത്തിന്റെ മുൻനിരയിൽ രാഹുലിനൊപ്പം ഫൈസാബാദ് എം.പി അവധേഷും അഖിലേഷും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആദ്യനിരയില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കൊപ്പം സമാജ്‌വാദി പാര്‍ട്ടി എം.പിമാരായ അവധേഷ് പ്രസാദും അഖിലേഷ് യാദവും.

ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശിലെ അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് എം.പി അവധേഷ് പ്രസാദും കനൗജ് എം.പിയായ അഖിലേഷ് യാദവുമാണ് രാഹുലിനൊപ്പം ഉള്ളത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

Also Read: ‘ഉഷാറായി സമരം ചെയ്യട്ടെ കുറച്ചായില്ലേ സമരം ചെയ്തിട്ട്’ എസ്.എഫ്. ഐയെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി

പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ വ്യത്യസ്തമായ കാഴ്ചകളും പ്രതിഷേധങ്ങളുമാണ് നടന്നത്. മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുകയുണ്ടായി. ജയ് ശ്രീറാം വിളിച്ച് പ്രസംഗം ആരംഭിക്കുന്ന മോദി ഭരണഘടനയിലൂന്നി പ്രസംഗിച്ച് തുടങ്ങിയതും ശ്രദ്ധേയമായി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പായി പ്രതിപക്ഷ എം.പിമാര്‍ ‘ഷെയിം ഷെയിം’ എന്ന് ആര്‍ത്തുവിളിക്കുകയുണ്ടായി. കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകളെ ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഈ പ്രതിഷേധം. കോണ്‍ഗ്രസ് എം.പി റാക്കിബുള്‍ ഹസന്‍ ഭരണഘടന കൈയ്യില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതും ചര്‍ച്ചാവിഷയമായി. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതാ എം.പി ജെനിബെന്‍ നാഗാജിഭായ് താക്കൂറിന്റെ സത്യപ്രതിഞ്ജയും ശ്രദ്ധേയമായി.

Also Read: നെതന്യാഹു ബൈഡനെതിരെ തിരിയാൻ സാധ്യതയേറെ; ആശങ്കയിൽ വൈറ്റ് ഹൗസ്

സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യാ സഖ്യം ലോക്‌സഭയ്ക്ക് പുറത്തായി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലോക്സഭയുടെ പ്രോടൈം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എട്ട് തവണ എം.പിയായ കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷിന് പകരമാണ് ഭര്‍തൃഹരി പ്രോടൈം സ്പീക്കറായി നിയമിച്ചത്.

Also Read: നീറ്റ് ക്രമക്കേടുകളെ രാഹുൽഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും റോബർട്ട് വാദ്രയുടെയും രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കരുത്: അർണബ് ഗോസ്വാമി

ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുവദിക്കില്ല. ഇന്ത്യാ സഖ്യം അവരെ നിയന്ത്രിക്കാന്‍ ആണ് പോകുന്നത് എന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

Content Highlight: Faizabad MP Awadhesh and Akhilesh Yadav along with Rahul in front line of opposition

We use cookies to give you the best possible experience. Learn more