| Monday, 13th January 2020, 4:57 pm

ടി.പി സെന്‍കുമാറിന്റെ മക്കളോട്, അപേക്ഷയാണ്, അച്ഛനെ വിളിച്ചോണ്ട് പോണം, ഒറ്റയ്ക്ക് നിന്നിങ്ങനെ അനുഭവിക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പറ്റാഞ്ഞിട്ടാണ്

രഞ്ജിത് ആന്റണി

ഞങ്ങടെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ടാരുന്നു. ചില സമയത്ത് മനസ്സ് കൈവിട്ട് പോകുന്ന സമയത്ത് അക്രമാസക്തനാകും. പാലക്കാട് മേഴ്‌സി കോളേജ് ജങ്ഷനില്‍ ഒരു പെരു മഴയത്ത് പട്ടികയും കല്ലുമായി ചുറ്റുമുള്ളവരെ ആക്രമിക്കുന്ന ആ ഭ്രാന്തന്റെ രൂപം ഇപ്പഴും മനസ്സിലുണ്ട്.

ആള്‍ക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. നടന്നില്ല. ആരോ ചെന്ന് അയാളുടെ അമ്മയെ വിളിച്ചോണ്ട് വന്നു. അമ്മ വന്നതോടെ ആള്‍ അക്രമണം നിര്‍ത്തി. അമ്മയോടൊപ്പം കൈപിടിച്ച് നടന്നങ്ങ് പോയി.

ടി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പേജ് കാണുമ്പോള്‍ ആ ഭ്രാന്തനെ ഓര്‍മ്മ വരും. ഒറ്റയ്ക്ക് പെരു മഴയത്ത് പട്ടികയും കല്ലുമായി ആക്രമിക്കുന്ന ആ പാവം ഭ്രാന്തനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടി.പി സെന്‍കുമാറിന് മക്കളില്ലെ ?. അവരിതൊന്നും കാണുന്നില്ലെ ?. അവര്‍ക്കിത് നാണക്കേടായി തോന്നുന്നില്ലെ. സംഘികളു പോലും കൈയ്യൊഴിഞ്ഞ പോലാണ്. ഒറ്റയ്ക്ക് നിന്നിങ്ങനെ തെറി മാത്രം കേട്ടിട്ടും ഒരു തരി പോലും ഉളുപ്പ് തോന്നുന്നില്ലെ.

ടി.പി സെന്‍കുമാറിന്റെ മക്കളോട് അപേക്ഷയാണ്. അച്ഛനെ വിളിച്ചോണ്ട് പോണം. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതിനും സോഷ്യലി ആക്‌സെപറ്റഡ് ഫോര്‍മ്മാറ്റുണ്ട്. നിങ്ങടെ അച്ഛന് അതറിയില്ല. എന്ന് മാത്രമല്ല, ഒരു പോസ്റ്റ് പോലും എന്തെങ്കിലും അര്‍ത്ഥമുണ്ടാക്കുന്ന കാതലുള്ള ഒന്നായി തോന്നുന്നുമില്ല.

കുറേ വാക്കുകള്‍ അവിടിന്നും ഇവിടുന്നും പെറുക്കി കൂട്ടി ഇട്ടിരിക്കുന്നതായെ തോന്നു. ആര്‍ട്ടിക്കുലേറ്റഡ് ആയ രീതിയില്‍ ഒരു ആശയം പോലും അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ കഴിയുന്നില്ല.

പ്ലീസ്, മക്കളില്ലെങ്കില്‍ ബന്ധുക്കളെങ്കിലും ഇതൊരു അപേക്ഷയായി എടുക്കണം. ഒറ്റയ്ക്ക് നിന്നിങ്ങനെ അനുഭവിക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പറ്റാഞ്ഞിട്ടാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജിത് ആന്റണി

We use cookies to give you the best possible experience. Learn more