| Monday, 29th November 2021, 11:59 pm

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സുധാകരന്റെ വ്യക്തിവൈരാഗ്യം മൂലം; വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ല; മമ്പറം ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനും കെ.പി.സി.സി മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ മമ്പറം ദിവാകരന്‍.

തലശ്ശേരിയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണ്. താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ വന്നിട്ടും സുധാകരന്‍ തിരിഞ്ഞുനോക്കിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റെന്നത് മഹത്തായ പദവിയാണെന്നും കെ. സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

എന്നാല്‍ സുധാകരന്‍ പ്രസിഡന്റായശേഷം ഒന്നും പറഞ്ഞിട്ടില്ല. താന്‍ ഇനി വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ലെന്നും ദിവാകരന്‍ പറഞ്ഞു.

അതേസമയം മമ്പറം ദിവാകരനെതിരെ നടപടിയെടുത്തത് ശരിയായ തീരുമാനമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

expelled from the party due to personal animosity; Mambaram Divakaran against K Sudhakaran

We use cookies to give you the best possible experience. Learn more