| Thursday, 13th August 2020, 1:29 pm

ഹയ സോഫിയക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയും മസ്ജിദാക്കാന്‍ എര്‍ദൊഗാന്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ തുര്‍ക്കിയിലെ മറ്റൊരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയും നീക്കം നടക്കുന്നതായി സൂചന.

പടിഞ്ഞാറന്‍ ഇസ്താംബൂളിലുള്ള ബൈസന്റൈന്‍ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോള്‍ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എര്‍ദൊഗാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോമന്‍ പടനായകര്‍ 1453 ല്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കി അര നൂറ്റാണ്ടിനു ശേഷം ഈ ചര്‍ച്ചിനെ മുസ്ലിം പള്ളിയക്കുകയായിരുന്നു. പിന്നീട് ആധുനിക, മതേതര തുര്‍ക്കി സ്ഥാപിതമായ ശേഷമാണ് ഈ ചര്‍ച്ച് മ്യൂസിയമാക്കുന്നത്. ഓട്ടോമന്‍ കാലഘട്ടത്തില്‍ എടുത്തു കളഞ്ഞ ആരാധന ശില്‍പങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുര്‍ക്കി സ്റ്റേറ്റ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിസ്മയകരമായ ശില്‍പങ്ങളും ചരിത്ര സ്മാരകങ്ങളും കാരണം ഈ മ്യൂസിയം ഇസ്താബൂളില്‍ പ്രശസ്തമാണ്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനമൊന്നും എര്‍ദൊഗാന്‍ നടത്തിയിട്ടില്ല.

ERDOGAN PLAN TO CONVERT ANOTHER CHURCH IN TO MOSQUE REPORT SAYS

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more