| Saturday, 2nd March 2019, 11:17 am

ലോണ്‍ തട്ടിപ്പ് കേസ്; ചന്ദാ കൊച്ചറും വേണുഗോപാലും ചോദ്യം ചെയ്യലിനായി ഹാജരാകണം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദാകൊച്ചറിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ലോണ്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാനാണ് ചന്ദാ കൊച്ചറിനോട് ഹാജരാകാന്‍ പറഞ്ഞത്. ഇതേ കേസില്‍ വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂതിനും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറ്റ് സമന്‍സ് അയച്ചിട്ടുണ്ട്.

വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചന്ദാ കൊച്ചറിന്റെയും വേണുഗോപാലിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

ALSO READ: മൂന്നു വയസുകാരിയുടെ കൊലപാതകം: വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെ വിട്ടു, വീഡിയോ

ഐ.സി.ഐ.സി.ഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്.

ചന്ദാ കൊച്ചര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബാങ്ക് മേധാവിയായിരുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി എന്നീ സ്ഥാപനങ്ങളിലും സി.ബി.ഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more