തിരുവനന്തപുരം: എമ്പുരാന്‍ ടീമിനെതിരായ അധിക്ഷേപങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
എമ്പുരാന്‍ സിനിമ റിലീസ് ആയതിനുശേഷം സംഘപരിവാര്‍ കോര്‍ണറുകളില്‍ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
ഗുജറാത്തില്‍ സംഘപരിവാര്‍ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പര്‍ശിക്കുമ്പോള്‍ പോലും അവര്‍ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോള്‍ തെളിയിക്കുന്നതെന്നും വി.കെ. സനോജ് പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനോജിന്റെ പ്രതികരണം.
തങ്ങളുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മുരളി ഗോപിയേയും ആന്റണി പെരുമ്പാവൂരിനെയുമൊക്കെ, നേരെ കേട്ടാല്‍ അറക്കുന്ന തെറി അഭിഷേകവും വര്‍ഗീയ അധിക്ഷേപങ്ങളുമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും സനോജ് ചൂണ്ടിക്കാട്ടി.
കേരളത്തെ അപമാനിക്കാന്‍ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചുവിട്ടപ്പോള്‍ ‘100% ഫാക്ട്’ എന്ന് സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോള്‍ പൃഥ്വിരാജിനെയും മോഹന്‍ലാലിനെയുമൊക്കെ തെറി പറയുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.
ബാബറി സംഭവത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും വിധ്വംസകമായ വര്‍ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002ല്‍ നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ നടമാടിയതെന്നും സനോജ് കുറിച്ചു.
ബാബു ബജ്റംഗി
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലിങ്ങൾക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചുവിട്ടു. തന്നെ രണ്ട് ദിവസം ജയില്‍ മോചിതനാക്കിയാല്‍ ഇനിയും ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബജ്റംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരെന്നും സനോജ് പറഞ്ഞു.
വംശഹത്യാ കാലത്ത് മുസ്‌ലിം സ്ത്രീകളെ പീഡിപ്പിച്ച് കൊലപാതകം നടത്തിയതടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട സംഘികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയാക്കാന്‍ ശ്രമിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി രാജ്യം കണ്ടുവെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിര്‍ ശബ്ദങ്ങളെയും നിഷ്‌കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകത ആരേലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തുറന്ന് കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഉറപ്പായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സനോജ് വ്യക്തമാക്കി.
മുരളി ഗോപി എന്ന എഴുത്തുകാരനും പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിനും മലയാളികളുടെ സ്വകാര്യ അഭിമാനം മോഹന്‍ലാലിനും എമ്പുരാന്‍ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.
സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ കേരളം ഒറ്റ ക്കെട്ടായി ഉണ്ടാവുമെന്നും വി.കെ. സനോജ് പറഞ്ഞു.
Content Highlight: Empuran team deserves praise: V.K. Sanoj and DYFI