| Tuesday, 8th December 2020, 5:51 pm

തിരുവനന്തപുരത്ത് കള്ളവോട്ടെന്ന് സി.പി.ഐ.എം; ബി.ജെ.പി ബൂത്ത് ഏജന്റിനെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നതായി പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെമ്പഴന്തി വാര്‍ഡിലെ മണയ്ക്കല്‍ സ്‌കൂളിലെ 7ാം ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി എല്‍.ഡി.എഫ് ആരോപണം ഉന്നയിച്ചു.

വോട്ട് ചെയ്യാനെത്തിയ കരിഷ്മ എസ്.എസ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ബാലറ്റില്‍ വോട്ടുചെയ്തു മടങ്ങുകയായിരുന്നു.

തന്റെ കന്നിവോട്ടായിരുന്നു ഇതെന്ന് കരിഷ്മ പറഞ്ഞു.


അതേസമയം കള്ളവോട്ടിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.ഐം.എം ആരോപിച്ചു. സംഭവത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി ബൂത്ത് ഏജന്റ് വോട്ടര്‍ക്ക് പണം നല്‍കിയെന്നും എല്‍.ഡി.എഫ് ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ പരാതിയെതുടര്‍ന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റിനെ ബൂത്തില്‍ നിന്ന് മാറ്റി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Election Fraud Trivandrum BJP

We use cookies to give you the best possible experience. Learn more