| Thursday, 8th April 2021, 10:00 pm

എതിരാളിയ്ക്ക് വോട്ടു ചെയ്യുന്നത് മിനി പാകിസ്താന്‍ നിര്‍മ്മിക്കാന്‍ സമ്മതം നല്‍കുന്നതിന് തുല്യം; വിദ്വേഷ പ്രസംഗം നടത്തിയതിന് സുവേന്തുവിനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വിദ്വേഷപ്രസ്താവന നടത്തിയെന്ന പരാതിയില്‍ ബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്തു അധികാരിയ്‌ക്കെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മാര്‍ച്ച് 29ന് നടന്ന തെരഞ്ഞെുപ്പ് പൊതുറാലിയിലാണ് സുവേന്തുവിന്റെ വിദ്വേഷ പ്രസ്താവനയെന്ന് കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.

സി.പി.ഐ.എം.എല്‍ നേതാവായ കവിതാ കൃഷ്ണന്‍ നല്‍കിയ പരാതിയിന്‍മേലാണ് സുവേന്തു അധികാരിക്കെതിരെ കമ്മീഷന്‍ നോട്ടീസ് അയച്ചത്. തന്റെ രാഷ്ട്രീയ എതിരാളിയ്ക്ക് വോട്ട് ചെയ്യുന്നത് ഒരു മിനി പാകിസ്താന്‍ നിര്‍മ്മിക്കാന്‍ സമ്മതം നല്‍കുന്നതിന് തുല്യമാണെന്നായിരുന്നു സുവേന്തുവിന്റെ പ്രസ്താവന. ഇതിനെതിരെയാണ് കമ്മീഷന്‍ നടപടി.

നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുസ്‌ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,” എന്നായിരുന്നു മമത പറഞ്ഞത്.

അയാള്‍ ബി.ജെ.പിയുടെ അപ്പോസ്തലന്മാരില്‍ ഒരാളാണ്, ഒരു ബി.ജെ.പി സഖാവ്. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപി നല്‍കിയ പണവുമായി സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും സഖാക്കള്‍ കറങ്ങുകയാണ് എന്നും മമത ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: EC Sends Notice To Suvendhu Adhikari For Hate Speech

We use cookies to give you the best possible experience. Learn more