| Thursday, 27th July 2023, 3:59 pm

അമാൽ സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു; ഞങ്ങൾ ചാറ്റ് ചെയ്യുന്നതൊക്കെ വീട്ടുകാർ അറിഞ്ഞുകൊണ്ടായിരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ പ്ലസ് ടു പഠിക്കുമ്പോൾ അമാൽ (ദുൽഖറിന്റെ ഭാര്യ) തന്റെ ജൂനിയർ ആയിരുന്നെന്ന് ദുൽഖർ സൽമാൻ. താൻ നാളുകൾക്ക് ശേഷം അമാലിന് സോഷ്യൽ മീഡിയയിൽ മെസേജ് അയച്ചുവെന്നും പക്ഷെ അതെല്ലാം വീട്ടുകാരുടെ അറിവോടെ ആയിരുന്നെന്നും ദുൽഖർ പറഞ്ഞു. അമാലിനെ കണ്ടുമുട്ടിയതിനെപ്പറ്റിയും അമാലുമായിട്ടുള്ള പരിചയം വീട്ടിൽ അറിയുമായിരുന്നോ എന്നുമുള്ള ചോദ്യത്തിന് ബോളിവുഡ് ബബ്ബിൾസ് എന്ന യൂട്യൂബ് ചാനലിന് മറുപടി പറയുകയായിരുന്നു ദുൽഖർ.

‘ഞാനും അമാലും സംസാരിക്കാനൊക്കെ തുടങ്ങിയത് 2000ങ്ങളുടെ തുടക്കത്തിൽ ആണ്. അപ്പോൾ സോഷ്യൽ മീഡിയ ഒക്കെ വരുന്നതേയുള്ളു. പക്ഷെ ഞങ്ങൾ രണ്ടുപേരും ഒരു സ്കൂളിൽ ആണ് പഠിച്ചത്. അമാൽ എന്നേക്കാൾ അഞ്ചുവർഷം ജൂനിയർ ആയിരുന്നു. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ അവൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. കൊച്ചുകുട്ടി ആയിരുന്നു. പക്ഷെ അന്ന് ഞാൻ ആ കണ്ണിലൊന്നും അല്ല അവളെ കണ്ടത് (ചിരിക്കുന്നു).

ചെന്നൈയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല.

ഞങ്ങളുടെ ഫാമിലിയിൽ ഒരു പ്രായം ഒക്കെ ആകുമ്പോൾ ആൺകുട്ടികൾ ഒക്കെ സെറ്റിൽഡ് ആകണമെന്ന് പറയും. ഒന്നില്ലെങ്കിൽ ഞങ്ങൾ തന്നെ കണ്ടുപിടിക്കണം അല്ലെങ്കിൽ അറേഞ്ച് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താൽപര്യമില്ല. പെണ്ണുകാണാൻ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയാനോ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് ഞാൻ അറേഞ്ച് മാരേജിനോട് നോ പറഞ്ഞത്.

വെറും രണ്ടാഴ്ച കൊണ്ടാണ് ഞാൻ അമാലിനെ കണ്ടുമുട്ടിയത്. ഇത്രയും നാൾ ഉണ്ടായിട്ടും ഞാൻ ആദ്യമായിട്ടാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെൺകുട്ടി എവിടുന്ന് വന്നെന്ന് ഞാൻ ആലോചിച്ചു. സിനിമ കാണാൻ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴും ഒക്കെ ഞാൻ ആ കുട്ടിയെ കാണാൻ തുടങ്ങിയിരുന്നു. സത്യത്തിൽ ഞാൻ അതിനെ ഒരു സൈൻ ആയിട്ടാണ് കണ്ടത്.

ഞാൻ അവൾക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്റെ സീനിയർ ആയിരുന്നെന്നും പറഞ്ഞാണ് മെസ്സേജ് ഇട്ടത്. പിന്നെ ഞങ്ങൾ കാണാൻ തീരുമാനിച്ചു. പക്ഷെ ഇതൊക്കെ വീട്ടുകാരുടെ അറിവോടെയാണ്‌ ചെയ്തത്. എന്റെ സ്കൂളിൽ പഠിച്ച കുട്ടിയാണെന്ന് മാത്രം അറിയാം. എന്റെ സുഹൃത്തുക്കൾക്കൊക്കെ അവളെ അറിയാം. വീട്ടിൽ പറയുകയൊക്കെ ചെയ്തിരുന്നു. പിന്നെ എനിക്ക് തോന്നി ഇത് നടക്കാൻ സാധ്യതയുണ്ടെന്ന്. നിങ്ങൾക്കൊക്കെ താൽപര്യമുണ്ടെങ്കിൽ അവളെ ഒന്ന് കാണണമെന്ന് ഞാൻ വീട്ടിൽ പറഞ്ഞു. അമാലിനോട് ഞാൻ ചോദിച്ചത് അവളിലൂടെ വീട്ടിൽ ഇതിനെപ്പറ്റി ഞാൻ പറയണോ എന്നാണ്.

പിന്നെ എല്ലാവരുടെയും അറിവോടെ ഞങ്ങൾ മീറ്റ് ചെയ്തു. ഞങ്ങൾ പഴയ സ്കൂൾമേറ്റ്സ് ഒരു ചായ കുടിക്കാൻ പോയപോലെയാണ് അതിനെ കണ്ടത്. ഞങ്ങൾ അന്ന് പോയത് ഒരു കാർ ഡ്രൈവിനാണ്. പിന്നീട് ഞങ്ങൾ ഒരു പോണ്ടിച്ചേരി ട്രിപ്പ് പോയി. മീറ്റ് ചെയ്തതിന്റെ അടുത്ത ദിവസമാണ് പോയത്. അന്നെനിക്ക് മനസിലായി പുള്ളിക്കാരിക്ക് കല്യാണത്തിൽ താത്പര്യമുണ്ടെന്ന്,’ ദുൽഖർ പറഞ്ഞു.

Content Highlights: Dulquer about Amaal

We use cookies to give you the best possible experience. Learn more