| Thursday, 29th August 2024, 3:48 pm

സഞ്ജു ഇനിയും കാത്തിരിക്കണം, ടൂര്‍ണമെന്റില്‍ നിന്ന് രവീന്ദ്ര ജഡജേയും പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ദുലീപ് ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സെപ്റ്റംബര്‍ അഞ്ചിനാണ് ഇത്തവണത്തെ ദുലീപ് ട്രോഫിക്ക് തുടക്കമാകുന്നത്.

ഇത്തവണ നാല് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിവരാണ് ടീമുകള്‍. ഓരോ ടീമിന്റെ സ്‌ക്വാഡും ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറുകളും നേരത്തെ പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയ താരങ്ങളുടെ പകരക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ.

ബി സ്‌ക്വാഡില്‍ മുഹമ്മദ് സിറാജിന് പകരം നവ്ദീപ് സൈനി ടീമിന്റെ ഭാഗമാകുമ്പോള്‍ സി സ്‌ക്വാഡില്‍ ഗൗരവ് യാദവ് ഉമ്രാന്‍ മാലിക്കിന്റെ പകരക്കാരനായി സ്ഥാനം പിടിച്ചു.

സിറാജും ഉമ്രാന്‍ മാലിക്കും അസുഖ ബാധിതരാണെന്നും ദുലീപ് ട്രോഫിക്ക് മുന്നോടിയായി ഇരുവരും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നും ബി.സി.സി.ഐ അറിയിച്ചു.

ഇതിന് പുറമെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ സ്‌ക്വാഡ് ബി-യില്‍ നിന്നും റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം, ദുലീപ് ട്രോഫിയുടെ സെക്കന്‍ഡ് ഹാഫില്‍ സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

ദുലീപ് ട്രോഫിക്കുള്ള പുതുക്കിയ സ്‌ക്വാഡുകള്‍

ടീം എ

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.

ടീം ബി

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.

(*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)

ടീം സി

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഗൗരവ് യാദവ്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.

ടീം ഡി

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്‌ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.

1961-62ലാണ് ദുലീപ് ട്രോഫി ആരംഭിച്ചത്. കാലാന്തരങ്ങളില്‍ ടൂര്‍ണമെന്റിന് പല മാറ്റങ്ങളും വന്നിരുന്നു. നേരത്തെ ഓരോ സോണിനെയും പ്രതിനിധികരീച്ചുകൊണ്ട് ആറ് ടീമുകളായിരുന്നു ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിവരായിരുന്നു ടീമുകള്‍.

2023ല്‍ ഹനുമ വിഹാരിയുടെ നേതൃത്വത്തിലിറങ്ങിയ സൗത്ത് സോണാണ് കിരീടമണിഞ്ഞത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് സോണിനെ 75 റണ്‍സിന് തകര്‍ത്താണ് സൗത്ത് സോണ്‍ കിരീടമണിഞ്ഞത്.

സ്‌കോര്‍

സൗത്ത് സോണ്‍ – 213 & 230

വെസ്റ്റ് സോണ്‍ – 146 & 222

റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക. ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കാനുണ്ടാകും. ഈ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടേബിള്‍ ടോപ്പറായ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.

ദുലീപ് ട്രോഫി 2024 ഫിക്‌സ്ചര്‍

സെപ്റ്റംബര്‍ 5

  1. ഇന്ത്യ സി vs ഇന്ത്യ ഡി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍
  2. ഇന്ത്യ എ vs ഇന്ത്യ ബി – എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

സെപ്റ്റംബര്‍ 12

  1. ഇന്ത്യ എ vs ഇന്ത്യ ഡി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍
  2. ഇന്ത്യ ബി vs ഇന്ത്യ ഡി – റൂറല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയം, ആനന്ത്പൂര്‍

സെപ്റ്റംബര്‍ 19

  1. ഇന്ത്യ ബി vs ഇന്ത്യ ഡി – റൂറല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയം, ആനന്ത്പൂര്‍
  2. ഇന്ത്യ എ vs ഇന്ത്യ സി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍

Content highlight: Duleep Trophy: BCCI announces replacement for Mohammed Siraj and Umran Malik

We use cookies to give you the best possible experience. Learn more