Advertisement
Entertainment news
സ്ത്രീകളെ അമ്മയായും മോളായും കാണേണ്ട, വ്യക്തിയായി കണ്ടാല്‍ മതി: സെറിന്‍ ഷിഹാബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 12:24 pm
Monday, 10th March 2025, 5:54 pm

2019ല്‍ പുറത്തിറങ്ങിയ ദി ഫാമിലി മാന്‍ എന്ന ത്രില്ലര്‍ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് സെറിന്‍ ഷിഹാബ്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

കോളേജ് പഠന കാലത്ത് നാടകത്തില്‍ സജീവമായി പങ്കെടുക്കുകയും ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫാമിലി മാന്‍ മുതല്‍ രേഖാചിത്രം വരെ ചെയ്തതെല്ലാം ഒരുപിടി നല്ല കഥാപാത്രങ്ങളായിരുന്നു.

ഇപ്പോള്‍ സ്ത്രീകളുടെ വിഷയത്തിനെപ്പറ്റി സംസാരിക്കുമ്പോള്‍ എല്ലാവരും നിങ്ങളുടെ വീട്ടില്‍ അമ്മയോ ചേച്ചിയോ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് ചോദിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവരെ ഒരു വ്യക്തിയായിട്ട് കാണമെന്നും എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും പറയുകയാണ് സെറിന്‍ ഷിഹാബ്.

‘ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ എക്‌സ്‌പെക്ട് ചെയ്യുന്ന ചേഞ്ചാണ് ഒരു സ്ത്രീയെ കാണുമ്പോള്‍ അവരുടെ പ്രശ്‌നത്തിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഉടനെ എല്ലാവരും നിങ്ങളുടെ വീട്ടില്‍ അമ്മയുണ്ടായിരുന്നുവെങ്കില്‍ ചേച്ചിയുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ എങ്ങനെ റെസ്‌പോണ്ട് ചെയ്യും. അതെനിക്കിഷ്ടമല്ല. എന്തിനാണ് ഒരു വ്യക്തിയായിട്ട് കണ്ട് കൂടെ? എംപതി കാണിക്കാന്‍ അമ്മയെപ്പോലെ, ചേച്ചിയെപ്പോലെ, മോളെപ്പോലെ കാണണം എന്നുണ്ടോ?

അവര് ഒരു ഇന്‍ഡിവിജ്വലാണ്. എല്ലാ വ്യക്തികളും ബഹുമാനം അര്‍ഹിക്കുന്നുണ്ട് (ഓള്‍ ഇന്‍ഡിവിജ്വല്‍സ് ഡിസേര്‍വ് റെസ്‌പെക്ട് ഓണ്‍ എ ഫണ്ടമെന്റല്‍ ലെവല്‍). ആ രീതിയില്‍ അപ്രോച്ച് ചെയ്യണം. അല്ലാതെ സ്ത്രീയായത് കൊണ്ട് കണ്‍സെക്ഷന്‍ കൊടുക്കണം അമ്മയായത് കൊണ്ട് കണ്‍സെഷന്‍ കൊടുക്കണം അത് വര്‍ക്കാവില്ല,’ സെറിന്‍ പറയുന്നു.

2023ല്‍ അച്യുത് വിനായക് സംവിധാനം ചെയ്ത ത്രിശങ്കു എന്ന ചിത്രത്തിലൂടെയാണ് സെറിന്‍ മലയാളത്തിലേക്ക് കടന്ന് വന്നത്. 2023ല്‍ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിലെ അഭിനയത്തിനും വിവിധ ചലച്ചിത്ര മേളകളില്‍ പ്രശംസ നേടിയുണ്ട്. അവസാനമായി അഭിനയിച്ച രേഖാചിത്രത്തിലെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

content highlights: Don’t see women as mothers and daughters, see them as individuals: Serin Shihab