| Friday, 26th January 2024, 10:52 am

നിറം പോലെയാകരുത് അടുത്ത സിനിമയെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം... കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് കമല്‍. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് വിവേകാന്ദന്‍ വൈറലാണ്.

ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം കമലിന്റെ നാല്‍പ്പത്തിയെട്ടാമത് സിനിമയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കമല്‍.

ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ചെയ്യുന്ന സിനിമ ഒരിക്കലും അതുപോലെ ആകരുതെന്നാണ് താന്‍ പണ്ട് മുതല്‍ക്കേ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

‘കമല്‍ സിനിമകള്‍ എങ്ങനെയാകണം എന്ന മുന്‍ ധാരണകള്‍ എന്നെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.

തനിക്ക് സ്ഥിരം പറ്റേണിലുള്ള സിനിമകള്‍ ഉണ്ടായിട്ടില്ലെന്നും അത് തന്റെ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും കമല്‍ പറയുന്നു.

എല്ലാ സംവിധായകര്‍ക്കും അവരുടേതായ ഒരു ശൈലിയും അവര്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ചില സിനിമകളും ഉണ്ടാകുമെന്നും എന്നാല്‍ തനിക്ക് അങ്ങനെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ എപ്പോഴും ബ്രാന്‍ഡില്‍ നിന്നും പുറത്ത് കടക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ കമല്‍ തന്റെ നിറം സിനിമ വലിയ ഹിറ്റായപ്പോള്‍ അടുത്ത സിനിമ അങ്ങനെയാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞു.

‘ഞാന്‍ പണ്ട് മുതല്‍ക്കേ തന്നെ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന കാര്യമാണ്, ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ചെയ്യുന്ന സിനിമ ഒരിക്കലും അതുപോലെ ആകരുത് എന്ന്. അതുകൊണ്ട് തന്നെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

എനിക്ക് സ്ഥിരം പറ്റേണ്‍ സിനിമകള്‍ ഉണ്ടായിട്ടില്ല. അത് എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ തന്നെ മനസിലാകും. എല്ലാ സംവിധായകര്‍ക്കും അവരുടേതായ ഒരു ശൈലി ഉണ്ടാകും. അവര്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ചില സിനിമകള്‍ ഉണ്ടാകും. എനിക്ക് അത് ഇല്ല.

ഞാന്‍ എപ്പോഴും ആ ബ്രാന്‍ഡില്‍ നിന്നും പുറത്ത് കടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിറം സിനിമ വലിയ ഹിറ്റായപ്പോള്‍ അടുത്ത സിനിമ അങ്ങനെയാകരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആഗ്രഹം,’ കമല്‍ പറയുന്നു.

Content Highlight: Director Kamal Talks About Niram Movie

We use cookies to give you the best possible experience. Learn more