| Tuesday, 18th July 2023, 10:50 am

'അജുവിന് ആളെ മനസിലായില്ല, സാമന്തയുടേയും തൃഷയുടേയും നടുവില്‍ നിന്ന് ഡാന്‍സ് കളിച്ചത് നീരജായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത സുഹൃത്തും നടനുമായ നീരജ് മാധവിനെ പറ്റി രസകരമായ അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സൈമ അവാര്‍ഡ്‌സില്‍ വെച്ച് നടന്ന സംഭവം അജു വര്‍ഗീസാണ് തന്നോട് പറഞ്ഞതെന്ന് ധ്യാന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

‘നീരജിനെ ഞാന്‍ കണ്ടിട്ട് കുറച്ച് അധികം കാലമായി. കാരണം അവന്‍ എപ്പോഴും ബോംബെയിലാണ്. എറണാകുളത്ത് ഉണ്ടെങ്കിലും വിളിച്ച് ചോദിച്ചാല്‍ പറയും ബോംബെയിലാണെന്ന്. കാരണം നെറ്റ്ഫ്‌ളിക്‌സിനും ആമസോണിനും വേണ്ടിയാണല്ലോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നീരജിനെ കുറിച്ച് ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍മ വരുന്നത് സൈമ അവാര്‍ഡ് ഫങ്ഷനില്‍ നടന്ന ഒരു കാര്യമാണ്. അത് ഞാന്‍ കണ്ടതല്ല. അജു കണ്ടിട്ട് എന്നോട് പറഞ്ഞതാണ്. സൈമ അവാര്‍ഡ്‌സ് ഫങ്ഷന്‍ സിംഗപ്പൂരില്‍ നടക്കുകയാണ്. അവാര്‍ഡ്‌സിന് ശേഷം ഒരു ആഫ്റ്റര്‍ പാര്‍ട്ടിയുണ്ടാകും. തെലുങ്കില്‍ നിന്നൊക്കെയുള്ള വലിയ താരങ്ങള്‍ ഉണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അല്ലു അര്‍ജുന്റെയോ മറ്റോ വലിയൊരു ഹോട്ടലില്‍ വെച്ചാണ് ആഫ്റ്റര്‍ പാര്‍ട്ടി നടന്നത്. അന്ന് മലയാളത്തില്‍ നിന്നുള്ള ആളുകളെയൊന്നും അടുപ്പിക്കുന്നില്ല. മലയാളം സ്റ്റാര്‍സിനെയൊന്നും ആര്‍ക്കും വേണ്ടത്രേ. നിവിനെപ്പോലെ കുറച്ച് മെയിന്‍ ആള്‍ക്കാര്‍ മാത്രമെ ഉള്ളൂ. നിവിന്‍ അജുവിനെ വിളിച്ച് നീയും വരാന്‍ പറഞ്ഞു. മലയാളത്തില്‍ അങ്ങനെ ആരുമില്ല.

ബോഡി ഗാര്‍ഡ്‌സും ബൗണ്‍സേഴ്‌സുമൊക്കെ അവിടെയുണ്ട്. അല്ലു അര്‍ജുന്‍, റാണ ദഗുബാട്ടിയുമൊക്കെയുണ്ട്. ബോഡി ഗാര്‍ഡ്‌സിനോട് നിവിന്റെ ഫ്രണ്ടാണെന്നൊക്കെ പറഞ്ഞിട്ടാണ് അജു അകത്തേക്ക് കയറിയത്. അങ്ങനെ അജു അകത്ത് കയറി ചെന്നപ്പോള്‍ ഒരിടത്ത് ആളുകള്‍ കൂടി നിന്ന് ഭയങ്കര തിരക്ക് കാണാം. അവിടെ സാമന്ത, തൃഷ തുടങ്ങിയവരൊക്കെ ഡാന്‍സ് കളിക്കുകയാണ്. സാമന്തയ്ക്കും തൃഷയ്ക്കുമിടയില്‍ നിന്ന് വേറൊരാള്‍ ഡാന്‍സ് കളിക്കുന്നുണ്ട്.

അജു നോക്കുമ്പോള്‍ തൃഷയ്ക്കും സാമന്തയ്ക്കുമൊന്നും നടുക്ക് നിന്ന് ഡാന്‍സ് കളിക്കുന്നയാളെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇതാരാ എന്നുള്ള രീതിയില്‍ നിവിനും അജുവും പരസ്പരം ചോദിക്കുന്നുണ്ട്. അന്ന് അവര്‍ക്കിടയില്‍ നിന്ന് ഡാന്‍സ് കളിച്ച ആ വ്യക്തി നീരജ് മാധവാണ്. ഇവന്‍ എങ്ങനെ ആ ഫങ്ഷനില്‍ വന്നുവെന്നോ ഇവന്‍ ആരാന്നോ ആര്‍ക്കും അറിയില്ലായിരുന്നു. ഇവന്‍ എങ്ങനെ ഇതില്‍ വലിഞ്ഞുകേറിയെന്നാണ് അജു വിചാരിക്കുന്നത്.

ഏത് സ്ഥലത്തും പുള്ളി പ്രസന്‍സ് ഉണ്ടാക്കും. അന്നും അവിടെ സ്റ്റാര്‍ നീരജായിരുന്നു. റാണയൊക്കെ ഇതാരാണെന്ന രീതിയില്‍ അവിടെ നോക്കിനില്‍പ്പുണ്ട്. ഇതില്‍ എനിക്കൊരു പങ്കുമില്ല. ഞാന്‍ പറഞ്ഞുണ്ടാക്കിയ കഥയല്ല, നിവിനും അജുവും ഇതിന് സാക്ഷിയാണ്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: dhyan sreenivasan about neeraj madhav

We use cookies to give you the best possible experience. Learn more