| Thursday, 12th July 2012, 9:15 am

നടനും ഗുസ്തി താരവുമായ ധാരാസിംഗ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രശസ്ത ഹിന്ദി സിനിമാ നടനും ഗുസ്തി താരവുമായ ധാരാസിംഗ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ ധാരാസിംഗിനെ ആശുപത്രിയില്‍ നിന്നും വെന്റിലേറ്ററില്‍ മുംബൈയിലെ സ്വവസതിയിലേയ്ക്കു മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രോഗബാധയെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് ധാരാസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തം കട്ടപിടിച്ചതു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു. ഗുസ്തിക്കാരനായിരുന്ന ധാരാസിംഗ് കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ബോളിവുഡില്‍ പ്രശസ്തനായത്.

1967ല്‍ സാത്ത് സമുന്ദര്‍ പര്‍ ആണ് ധാരാസിംഗിന്റെ ആദ്യ ചിത്രം. രാമയണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തായിരുന്നു അദ്ദേഹം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. . ഇംതിയാസ് അലിയുടെ 2007 ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

We use cookies to give you the best possible experience. Learn more