| Saturday, 1st August 2020, 10:32 pm

ദേശാഭിമാനി പ്രസിദ്ധീകരിച്ച മാര്‍ക്‌സിന്റെ കത്ത് വ്യാജം; മാര്‍ക്‌സ്, മിര്‍സ ഗാലിബിന് എഴുതിയതായി തെളിവുകളില്ല

ജയ്‌സണ്‍ സി. കൂപ്പര്‍

കാള്‍ മാര്‍ക്‌സും മുഗള്‍ കാലഘട്ടത്തിലെ ഉര്‍ദു കവി മിര്‍സ ഗാലിബും തമ്മില്‍ കത്തിടപാട് നടന്നുവെന്ന തരത്തില്‍ പലപ്പോഴായി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. നിശ്ചിത ഇടവേളകളില്‍ മലയാളത്തിലാണ് അത് കൂടുതല്‍ വരാറ്. രണ്ട് മൂന്നുവര്‍ഷം മുമ്പ് ‘മാധ്യമ’ത്തിലായിരുന്നു ഇത്തരമൊരു ലേഖനം ആദ്യം വന്നത്. ഇപ്പോഴിതാ ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ജൂലൈ 26 ലക്കം അത് ആവര്‍ത്തിക്കുന്നു.

1867 ഏപ്രില്‍ 21ന് കാള്‍ മാര്‍ക്‌സ് ‘സ്‌നേഹപൂര്‍വം ഗാലിബിന് കവിത എഴുത്തില്‍ ചില ഉപദേശങ്ങള്‍’ നല്‍കിയെന്നും അതിന് ഗാലിബ് മറുപടി കത്ത് എഴുതിയെന്നുമാണ് ദേശാഭിമാനിയിലെ ലേഖനം. ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ ഈ കത്തിടപാടുകളുടെ രേഖകള്‍ ഉണ്ടെന്നും 15 വര്‍ഷം ഗവേഷണം നടത്തിയ ആബിദ റിപ്ലി ആ കത്തുകള്‍ കെണ്ടടുത്തുവെന്നുമാണ് വാദം.

എന്നാല്‍ ഈ കത്തുകള്‍ ആരോ പടച്ചുണ്ടാക്കിയ വ്യാജ കത്തുകളാണെന്നതിന് നിരവധി തെളിവുകളുണ്ട്. സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ‘ദേശാഭിമാനി’ക്ക് മാര്‍ക്‌സിന്റെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒരു ധാരണയുമില്ലെന്ന് ഈ വ്യാജ കത്തിന്റെ പ്രസാധനത്തിലൂടെ വ്യക്തമാവുകയാണ്. കത്തില്‍ ഒരു സംശയവും ‘ദേശാഭിമാനി’ എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കോ അത് എഴുതിയ അസീസ് തരുവണയ്‌ക്കോ ഉണ്ടായില്ലെന്നതും അത്ഭുതകരമാണ്.

കാള്‍ മാര്‍ക്‌സ്

എന്ത് കൊണ്ട് ഈ കത്ത് വ്യാജമാണ്?

1. മാര്‍ക്‌സ് എഴുതിയതെന്ന് പറയുന്ന കത്തില്‍ ഇങ്ങനെ കാണാം. ‘ I am dispatching the Indian version of the Communist Manifesto along with the first volume whose translation is unfortunately not available.” കത്തിനോടൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇന്ത്യന്‍ പതിപ്പിന്റെ ഒരു കോപ്പിയും മാര്‍ക്‌സ് ഗാലിബിന് അയച്ചതായി ഇതില്‍ പറയുന്നു. ഈയൊരു ഭാഗം പ്രസിദ്ധീകരിക്കുന്നതിന് ഒരു ചെറിയ ചരിത്ര പരിശോധനയെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമായി ബന്ധപ്പെട്ട് ‘ദേശാഭിമാനി’ നടത്തേണ്ടതല്ലേ? 1848 ലാണ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ജര്‍മന്‍ ഭാഷയില്‍ പുറത്തിറങ്ങുന്നത്. 1850 ല്‍ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ടു. 1872 ലെ ജര്‍മന്‍ പതിപ്പിനുള്ള മുഖവുരയില്‍ മാര്‍ക്‌സ് എഴുതുന്നതിങ്ങനെയാണ്:

” 1871 ല്‍ അമേരിക്കയില്‍ അതിന് (മാനിഫെസ്റ്റോയ്ക്ക്) കുറഞ്ഞത് മൂന്നുവിവര്‍ത്തനങ്ങളുണ്ടായി. 1848 ലെ ജൂണ്‍ കലാപത്തിന് മുമ്പ് പാരീസിലും ഈയിടെയയായി ന്യൂയോര്‍ക്കിലെ ‘ലെ സോഷ്യലിസ്റ്റിലും’ അതിന്റെ ഫ്രഞ്ചു പരിഭാഷകള്‍ പ്രത്യക്ഷെപ്പട്ടു. ഒരു പുതിയ വിവര്‍ത്തനം തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജര്‍മന്‍ ഭാഷയിലുള്ള ആദ്യപതിപ്പിനെ തുടര്‍ന്ന്‌ ലണ്ടനില്‍ ഒരു പോളിഷ് വിവര്‍ത്തനവും അറുപതുകളില്‍ ജനീവയില്‍ ഒരു റഷ്യന്‍ വിവര്‍ത്തനവും പുറത്തിറങ്ങി. കൂടാതെ ആദ്യം പുറത്തുവന്ന ഉടന്‍ തന്നെ ഡാനിഷ് ഭാഷയിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു”.

1867 ല്‍ മാര്‍ക്‌സ് ഗാലിബിന് അയച്ചു എന്ന് കത്തില്‍ പറയുന്ന ഇന്ത്യന്‍ പതിപ്പിനെക്കുറിച്ച് ഇതിലെവിടെയും ഒരു പരാമര്‍ശവും ഇല്ല എന്നത് ഒരു കാര്യം.

മിര്‍സ ഗാലിബ്

യഥാര്‍ത്ഥത്തില്‍, 1870 കളുടെ തുടക്കത്തില്‍ സോഷ്യലിസ്റ്റുകള്‍ക്കിടയില്‍ മാര്‍ക്‌സ് ജനകീയനാവുകയും ഒന്നാം ഇന്റര്‍നാഷനലിന്റെ നേതൃനിരയിലേക്ക് അദ്ദേഹം എത്തുകയുമൊക്കെ ചെയ്യുന്നതോടെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുനരുജ്ജീവനം നേടുന്നത്. ജര്‍മനിയില്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ വിചാരണയ്ക്കിടെ പ്രോസിക്ക്യൂട്ടര്‍മാര്‍ അത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങിയതോടെ മാനിഫെസ്റ്റോ ജര്‍മനിയില്‍ നിയമവിധേയമായി അച്ചടിക്കാമെന്ന നില വന്നതും വലിയൊരു വഴിത്തിരിവായിരുന്നു.

മാര്‍ക്‌സ് ഗാലിബിന് മാനിഫെസ്റ്റോയുടെ ഇന്ത്യന്‍ എഡിഷന്‍ അയച്ചുകൊടുത്തു എന്ന് പറയപ്പെടുന്ന 1867 ല്‍ അങ്ങനെയൊരു പതിപ്പുണ്ടായിരുന്നില്ല. 1867 ല്‍ ഇല്ല എന്നു മാത്രമല്ല, 1920 വരെ ഇന്ത്യയിലോ, ഹിന്ദി ഉള്‍പ്പടെ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയിലോ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പതിപ്പുകളുണ്ടായിരുന്നില്ല. 1920 ല്‍ താഷ്‌കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമാണ് ഈ തരത്തിലുള്ള ശ്രമം നടക്കുന്നത്. 1922ലാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പതിപ്പുണ്ടാകുന്നത്. 1926 കാലത്ത് ബംഗാളിയിലും 1933 ല്‍ ഹിന്ദിയിലും പതിപ്പുകളുണ്ടായി. ഇതെല്ലാം മാര്‍ക്‌സ് മരിച്ചശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് സംഭവിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1920 കളില്‍ മാത്രം പുറത്തിറങ്ങിയ, മാര്‍ക്‌സിന് പോലും അറിയാത്ത, ചരിത്രത്തില്‍ ഇല്ലാത്ത ഒരു ഇന്ത്യന്‍ പതിപ്പാണ് മാര്‍ക്‌സ് ഗാലിബിന് 1867 ല്‍ അയച്ചുകൊടുത്തു എന്ന് പറയപ്പെടുന്നത്.

2. 1867 ഏപ്രില്‍ 21 ന് എഴുതിയ കത്തില്‍ തനിക്ക് ഏംഗല്‍സ് എഴുതിയ കത്ത് കഴിഞ്ഞ ദിവസം കിട്ടിയെന്നും അതില്‍ മിര്‍സ ഗാലിബിന്റെ കവിതാഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും മാര്‍ക്‌സ് പറയുന്നതായുണ്ട്. ഏംഗല്‍സ് മാര്‍ക്‌സിന് എഴുതിയ കത്തുകളെല്ലാം ക്രോഡീകരിക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. 1867 ഏപ്രിലില്‍ ഏംഗല്‍സ് എഴുതിയ കത്തിലോ അതേ വര്‍ഷം എഴുതിയ മറ്റേതെങ്കിലും കത്തുകളിലോ ഏംഗല്‍സ് ഇത്തരം ഒരു ഭാഗം എവിടെയും കാണാനില്ല.

3. 1867 ലാണ് മാര്‍ക്‌സ് തെന്റ എല്ലാ ഊര്‍ജവും ചെലവിട്ട് മൂലധനത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നത്. 1867 സെപ്റ്റംബര്‍ 14 നാണ് മൂലധനത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നത്. മൂലധനം ഒന്നാം വോള്യം എഴുതാന്‍ നീണ്ട 24 വര്‍ഷം രാഷ്ട്രീയ സമ്പദ്ശാസ്ത്രം പഠിക്കാനായി ചെലവഴിച്ച മാര്‍ക്സാണ് ‘തിടുക്കപ്പെട്ട് എഴുതി’ ‘മര്‍ദ്ദിതരെ എത്രയുംവേഗം ഉദ്ധരിക്കാന്‍’ ഗാലിബിനോട് ആവശ്യപ്പെടുന്നത്! ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കാലത്ത് മാര്‍ക്‌സ് ഇന്ത്യയില്‍ തനിക്കറിയാത്ത ഒരു ഭാഷയില്‍ എഴുതുന്ന ഒരു കവിക്ക്, വിവര്‍ത്തകരുടെ സഹായമില്ലാതെ, കവിത വായിച്ചതായി എഴുതുന്നുവെന്ന് കരുതുന്നത് തന്നെ എത്ര നിഷ്‌കളങ്കമാണ്!

4. കാള്‍ മാര്‍ക്‌സിന് നിരവധി യൂറോപ്യന്‍ ഭാഷകള്‍ വായിക്കാനും ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്‌ളീഷ് എന്നീ ഭാഷകള്‍ എഴുതാനും വശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഏഷ്യന്‍ ഭാഷകളുമായി യാതൊരുവിധ പരിചയവുമുണ്ടായിരുന്നതായി ചരിത്രത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഏംഗല്‍സിന്റെ കാര്യവും അത് തന്നെയായിരുന്നു. മിര്‍സ ഗാലിബിനാകട്ടെ ഉറുദു, പേര്‍ഷ്യന്‍, അറബി, തുര്‍ക്കി എന്നീ ഭാഷകളാണ് വശമുണ്ടായിരുന്നത്. ഇവിടെ പക്ഷെ മിര്‍സ ഗാലിബിന്റെ കവിത ഉറുദുവില്‍ വായിച്ച ഏംഗല്‍സ് അത് തന്റെ കത്തില്‍ അതേ ഭാഷയില്‍ തന്നെ ചേര്‍ക്കുന്നു. അത് ഉര്‍ദുവില്‍ വായിച്ച മാര്‍ക്‌സ് തിരക്കുകളെല്ലാം മാറ്റിവച്ച് യൂറോപ്പില്‍ അക്കാലത്ത് ഒട്ടും പരിചിതനല്ലാത്ത, കൃതികളൊന്നും ലഭ്യമല്ലാതിരുന്ന, തനിക്ക് പ്രത്യേകിച്ച് മതിപ്പൊന്നും തോന്നാതിരുന്ന ഗാലിബിന്റെ കവിതകള്‍ തപ്പിപോകുന്നു. ഒടുവില്‍ ഏതോ ഒരു പ്രഭുവിന്റെ സ്വകാര്യ ലൈബ്രറിയില്‍ ആ ഉറുദു കവിതകള്‍ കണ്ടെത്തുന്നു. കത്തില്‍ ഒരിടത്ത് ഗാലിബിന്റെ കവിതകളെക്കുറിച്ച് മതിപ്പില്ലാതെ എഴുതുന്ന മാര്‍ക്‌സ് പക്ഷെ കത്തിന്റെ തുടക്കത്തില്‍ അവ ‘ഗംഭീരം’ എന്നും പറയുന്നു! ഏറെ വിരോധാഭാസം അനുഭവപ്പെടുന്നതാണ് കത്തില്‍ പരമാര്‍ശിക്കുന്ന ഈ കാര്യങ്ങള്‍.

5.’ഹംകൊ മാലൂം ഹി ജന്നത് കീ ഹഖീഖത്ത് ലേകിന്‍/ ദില്‍ കോ ബെഹ്ലാനെ കോ ഗാലിബ് യെ ഖയാല്‍ അച്ചാ ഹെ ‘ എന്ന ഗാലിബിന്റെ ഉര്‍ദു ഈരടികള്‍ ഇംഗ്‌ളീഷ് ലിപികളില്‍ ഉദ്ധരിക്കുന്ന മാര്‍ക്‌സ് തൊഴിലാളികളെ അഭിസംബോധന ചെയ്ത് വിശദമായി എഴുതാന്‍ ഗാലിബിനോട് ആവശ്യപ്പെട്ടുകൊണ്ട് കുറിക്കുകയാണ്, ‘ഭൂവുടമകളും ഭരണാധികാരികളും മതനേതാക്കളും നിങ്ങളെ പറുദീസയുടെ ഭ്രമാത്മക ലോകത്തേക്ക് കൊണ്ടുപോകുന്നതിലൂടെ നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം ഊറ്റിയെടുക്കുന്നു’ മാര്‍ക്‌സിന്റെ മതവിമര്‍ശനത്തെക്കുറിച്ച് ഏകദേശ ധാരണയുള്ളവര്‍ക്ക് കേവല യുക്തിവാദികളുടേതിന് സമാനമായ ഈ വാക്കുകള്‍ വ്യാജമെന്ന് തിരിച്ചറിയുവാന്‍ കഴിയും.

6. മാര്‍ക്‌സ് വീണ്ടും ഇംഗ്‌ളീഷ് ലിപിയില്‍ തന്നെ തനിക്കറിയാത്ത ഉര്‍ദ്ദുവില്‍ കുറിക്കുന്നു, ‘ദുനിയാ ഭര്‍ കെ മസ്ദൂരോന്‍, മുത്താഹിദ് ഹോ ജാവോ’ (സര്‍വ്വരാജ്യ തൊഴിലാളികളെ, ഐക്യപ്പെടുവിന്‍) .ഇതുപോലുള്ള എന്തെങ്കിലും എഴുതണമെന്ന് മാര്‍ക്‌സ് ഗാലിബിനോട് ഉപദേശിക്കുന്നു. എന്തെഴുതിയാലും അതിലെ സന്ദേശത്തിലൂടെ അത് ജനങ്ങളെ ഉത്തേജിപ്പിക്കണമെന്ന് ഉപദേശിക്കുന്നുമുണ്ട്!
കവിതയെഴുത്തെന്നാല്‍ മുദ്രാവാക്യമെഴുത്താണെന്ന് മാര്‍ക്‌സ് തെറ്റിദ്ധരിച്ചിരുന്നതായി തോന്നും ഇത് വായിച്ചാല്‍. വാസ്തവത്തില്‍ സാഹിത്യത്തെക്കുറിച്ച് ധാരണകളൊന്നുമില്ലാതിരുന്ന മുരടനായിരുന്നില്ല മാര്‍ക്‌സ്.

ചരിത്രത്തിലെ മാര്‍ക്‌സ് എന്തായാലും അതിന് നേര്‍വിപരീതമായിരുന്നു. വളരെ ചെറുപ്രായത്തിലേ യവനേതിഹാസങ്ങളും ഡോണ്‍ ക്വീക്‌സോട്ടും ഷേക്‌സ്പിയര്‍ കൃതികളും അറേബ്യന്‍ നൈറ്റ്സുമെല്ലാം വായിച്ചിരുന്ന മാര്‍ക്‌സ് തന്റെ മക്കളിലേക്കും ആ സാഹിത്യപ്രേമം പകര്‍ന്നുകൊടുത്തിരുന്നു. കുടുംബത്തിലെ ‘ഷേക്‌സ്പിയര്‍ ബൈബിളാ’യിരുന്ന മാര്‍ക്‌സ് ആ ഷേക്‌സ്പീരിയോമാനിയ മക്കളിലേക്ക് പകര്‍ന്നിരുന്നതായി എലിനോര്‍ മാര്‍ക്‌സ് സാക്ഷ്യപ്പെടുത്തുന്നു. ഡാന്റെ, ഗെയ്ഥേ, ബാല്‍സാക് തുടങ്ങി ഒട്ടുമിക്കപേരെയും മാര്‍ക്‌സ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് മാത്രമല്ല തന്റെ കൃതികളില്‍ സാഹിത്യ ഉദ്ധരണികള്‍ പലപ്പോഴും അദ്ദേഹം പ്രയോഗിക്കുന്നുമുണ്ട്.

ഇങ്ങനെയൊക്കെയുള്ള മാര്‍ക്‌സ് പക്ഷെ ഗാലിബിന് കത്തെഴുതുമ്പോള്‍ പക്ഷെ മുദ്രാവാക്യം കവിതയാണെന്ന് തെറ്റിദ്ധരിച്ച് ഗാലിബിനെ ഉപദേശിച്ചുവത്രെ! ഗസലുകളും വൃത്തത്തിലെഴുതുന്ന നാലുവരി കവിതകളും വിട്ട് സ്വാതന്ത്ര്യ പദ്യങ്ങളെഴുതാന്‍ മാര്‍ക്‌സ് ഗാലിബിനെ ഉപദേശിക്കുന്നുമുണ്ട് കത്തില്‍. അങ്ങനെ ചെയ്താല്‍ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ എഴുതാന്‍ കഴിയുമെന്നും അങ്ങനെ മര്‍ദ്ദിതര്‍ക്ക് കൂടുതല്‍ വായിക്കാനും ചിന്തിക്കാനും കഴിയുമെന്നും മാര്‍ക്‌സ് പറഞ്ഞതായി കത്തില്‍ കാണുന്നു.

7. ഇന്ത്യയെക്കുറിച്ച് ആദ്യമായിട്ട് അറിയുന്നമട്ടില്‍ ”ഇന്ത്യ പോലൊരു രാജ്യത്ത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപ്ലവാഭിവാഞ്ജ ഇത്ര വേഗത്തില്‍ പരിപക്വമാകുമെന്ന് താന്‍ കരുതിയില്ലെന്ന് ”1867 ല്‍ മാര്‍ക്‌സ് ഗാലിബിന് എഴുതുകയാണ്! ഏത് മാര്‍ക്‌സ്? ഇന്ത്യാ ചരിത്ര കുറിപ്പുകളും 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും എഴുതിയ അതെ കാള്‍ മാര്‍ക്‌സ്! 1857 ലെ ശിപായി ലഹള എന്ന് വിശേഷിക്കപ്പെട്ട ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അത് നടക്കുമ്പോള്‍ തന്നെയാണ് മാര്‍ക്‌സ് ന്യൂയോര്‍ക്ക് ഡെയ്ലി ട്രിബുണലില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. സവര്‍ണരായ പട്ടാളക്കാരുടെ മതവിശ്വാസമാണ് അതിന് ഒരു കാരണമായത് എന്നുവരെ കൃത്യമായി മനസിലാക്കിയ മാര്‍ക്‌സ് അത് ഇത്യന്‍ സമൂഹത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പുകയുന്ന അസ്വസ്ഥതയുടെ പ്രതിഫലനമാണെന്നും അത് ദേശീയ വിമോചനപോരാട്ടത്തിന്റെ തുടക്കമാണെന്നും മനസിലാക്കുകയും എഴുതുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെയുള്ള മാര്‍ക്‌സ് 1867ല്‍, അതായത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സ്വയം എഴുതിയതിന് പത്ത് വര്‍ഷത്തിന് ശേഷം മിര്‍സ ഗാലിബിന്റെ കവിതകളിലൂടെ ഇന്ത്യന്‍ ജനതകളുടെ സ്വാതന്ത്ര്യാഭിവാഞ്ജയെക്കുറിച്ച് ആദ്യമായി അറിഞ്ഞു അത്ഭുതംകൂറുകയാണ്!

8. ഏഷ്യന്‍ പണ്ഡിതരുടെ കാലഹരണപ്പെട്ടതും അപ്രായോഗികവുമായ ചിന്തകള്‍ വിട്ട് പടിഞ്ഞാറിന്റെ ആധുനിക ദര്‍ശനങ്ങള്‍ പഠിക്കണമെന്ന് മാര്‍ക്‌സ് കത്തില്‍ പറയുന്നുണ്ട്. കെട്ടുകഥകളും രാജാക്കന്മാരുടെ സ്തുതിഗീതങ്ങളുമെഴുതുന്നത് നിര്‍ത്തി വിപ്ലവത്തെ സേവിക്കുന്ന സൃഷ്ടികള്‍ എഴുതണമെന്നും മാര്‍ക്‌സ് ഉപദേശിക്കുന്നു. വാസ്തവത്തില്‍ തദ്ദേശീയ ജനവിഭാഗങ്ങളുടെ സാഹിത്യവും സംസ്‌കാരവും അറിയാന്‍ മാര്‍ക്‌സ് തീവ്രമായി ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം ആരുടെയും മേല്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല. യൂറോപ്പ് മറ്റ് സംസ്‌കാരങ്ങളെക്കാള്‍ മേന്മയേറിയതാണെന്നൊരു ചിന്തയും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.

9. ഇനി മിര്‍സ ഗാലിബ് എഴുതിയ മറുപടിയോ? രസകരം. തനിക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭിക്കാന്‍ വൈസ്രോയിയോട് മാര്‍ക്‌സ് പറയണമെന്ന് ഗാലിബ് എഴുതയത്രെ. തനിക്ക് ഒട്ടുമേ പരിചയമില്ലാത്ത, അധികാരസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മാര്‍ക്‌സിനോട് ഗാലിബ് എഴുതിയെന്ന് കരുതുന്നത് തന്നെ അസംബന്ധം. ഗാലിബ് ഒരിക്കലും അത് ചെയ്യില്ല എന്ന് അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചവര്‍ക്കറിയാം. അതിനാല്‍ തീര്‍ത്തും ഗാലിബിനെ അവഹേളിക്കുന്ന വ്യാജകത്തിനെപ്പറ്റി പരാമര്‍ശിക്കുക പോലും ചെയ്യേണ്ടതില്ല.

പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ കവര്‍

10. പതിനഞ്ചു വര്‍ഷം ഗവേഷണം നടത്തി ആബിദ റിപ്ലി എന്നയാള്‍ കണ്ടെത്തിയെന്നവകാശപ്പെടുന്നതും ലോകത്ത് മറ്റാരും കേട്ടിട്ടുപോലുമില്ലാത്തതുമായ ‘കാള്‍ മാര്‍ക്‌സിന്റെ കത്തിന്റെ’ ഉറവിടം എവിടെനിന്നാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. വാസ്തവത്തില്‍ ആരാണ് ഈ ആബിദ റിപ്ലി എന്ന് ഇന്റര്‍നെറ്റില്‍ ഒന്ന് പരതിയാല്‍ തന്നെ അങ്ങനെയൊരു വ്യക്തിയെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ല. എന്നുമാത്രമല്ല, ഈ ‘കത്തിടപാട്’ തന്നെ ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഒരു ഇന്ത്യന്‍ വെബ്സൈറ്റിലാണ്. തുടര്‍ന്ന് അത് മറ്റ് ചില വെബ്സൈറ്റുകളിലേക്ക് അതേപടി ഷെയര്‍ ചെയ്തിട്ടുണ്ടെന്നും കാണാന്‍ കഴിയും. എഴുത്തുകാരനായ അസീസ് തരുവണയ്ക്ക് ഇത് എവിടെനിന്നാണ് ലഭിച്ചത് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

മാര്‍ക്‌സ് ഗാലിബിന് എഴുതിയതെന്ന് പറയുന്ന കത്തിന്റെ പൂര്‍ണരൂപം

“Sunday, April 21, 1867

London, England

Dear Ghalib,

Day before yesterday I received a letter from my friend, Angels. It ended with a couplet that impressed me very much. After much effort, I learnt that it was written by some Indian poet named Mirza Asadullah Khan Ghalib. Brother, it’s wonderful! I had never envisaged that revolutionary feelings for independence from slavery would ripen so early in a country like India! Yesterday, I got some more poetic works of yours from a Lord’s personal library. The couplet is highly appreciable!:

Hum ko maloom hai jannat ki haqeeqat lekin,

Dil ko behlane ko Ghalib ye khayal achha hai. (I know paradise does exist, But, Ghalib! It’s good to console your heart.)

In your next edition of poetry do write in detail addressing workers: “Landlords, administrators, and religious leaders sap your toil’s rewards by taking you to the fanciful world of paradise. Rather, it would be nicer if you write some lines on:

“Duniya bhar ke mazdooron, muttahid ho jao (World labourers, get united.)”

I am not well aware of the Indian style and poetic treatment. You are a poet, you write something substantive being under poetic restrictions. Whatever, the sole purpose is to invigorate the masses with its message. Moreover, I would advise you to quit composing leisure writings like ghazal or quatrain and move over to free verses so that in least time you can write more and the more you write the more the wretched people would have to read and mull over.

I am dispatching the Indian version of the Communist Manifesto along with the first volume whose translation is unfortunately not available. If you like it, next time I will send you some more literature. At present, India has been converted into a den of the English imperialists. And only the collective effort of the exploited and downtrodden masses or workers can liberate them from the clutches of the perpetrators.

You should study the modern philosophies of the West than the outmoded and unworkable thoughts of Asian scholars; and do not write the fables and praises of the Mughal kings and nawabs and create the literature that takes up the revolutionary cause of the masses. Revolution is imminent. No force in this world can restrain it. That time is coming soon when the tradition of guru and disciple will fade away.

I wish India a steady path toward revolution,

Yours,

Karl Marx

മിര്‍സ ഗാലിബ് മാര്‍ക്‌സിന് എഴുതിയതെന്ന് പറയുന്ന മറുപടിയുടെ പൂര്‍ണരൂപം

September 9, 1867

I received your letter along with the Communist Manifesto. How would I reply? First, it’s too difficult to understand what you talk. Second, I have grown too weak to write as well as speak. Today, I wrote a letter to a friend, so, I thought of writing to you too.
Your view about Farhaad (reference in Ghalib’s one poem) is mistaken. He is not any worker as you perceived him. Rather, he was a lover but his perception toward love did not impress me. He was lunatic in love and would think of committing suicide all the time for his beloved’s sake. And you talk of which inquilab (revolution)? That is a past, ended ten years ago! Now the Britishers roam broad-chested and everyone eulogises them here. The discipline of royalty and lavishness has become a thing of the past; and the tradition of guru and disciple is losing its charm.

If you don’t believe, pay a visit to Delhi and see all in flesh and blood….. And that’s not confined to Delhi only, Lucknow’s essence too is disappearing…where have those mannerisms gone…where are those gentlemen! Now, you predict of which revolution?
And in the middle of your letter I also learnt you talk of changing the mode of poetry writing. Mind you, poetry cannot be created but it comes to you naturally. And my case is distinct. When ideas flow in, they just merge into any forms, ghazal or quatrains.
I believe, Ghalib’s style is unmatched in the world of poetry, and because of that, the kings have already gone and you want me to be deprived of the nawabs and patrons who take care of me…

What goes wrong if I say a few lines in their praise!

What is philosophy and what it has to do with life, who knows better than me? My dear, which modern thinking you talk about? If you are interested in it, you better read Vedanta and Wahdat-ul-Wajood. And stop just harping on thought after thought, if you can, do some work in this direction…you are an Englishman, do me a favour. Please convey a recommendation letter to the viceroy, requesting for reissue of my pension….
Now I am feeling very tired. So, I am putting an end to it,

Humbly yours,

Ghalib

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയ്‌സണ്‍ സി. കൂപ്പര്‍

We use cookies to give you the best possible experience. Learn more