| Monday, 6th January 2020, 5:41 pm

ദല്‍ഹി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ്; 11ന് വോട്ടെണ്ണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ജനുവരി 14ന് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജനുവരി 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന തിയ്യതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദല്‍ഹിയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 11നാണ് വോട്ടെണ്ണുന്നത്. 70 സീറ്റുകളിലേക്കായാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജനുവരി 24ആണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2015ല്‍ 70ല്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. ബാക്കി മൂന്നു സീറ്റുകളും ബി.ജെ.പിയായിരുന്നു നേടിയത്. ഇത്തവണയും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കും ദല്‍ഹിയില്‍ പോരാട്ടം. നിലവില്‍ ഒരു സീറ്റു പോലുമില്ലാത്ത കോണ്‍ഗ്രസിന് തിരിച്ചു വരണമെങ്കില്‍ കനത്ത പോരാട്ടം കാഴ്ച വെക്കേണ്ടിവരും.

നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2020 ഫെബ്രുവരി 22ന് അവസാനിക്കും. 1.46 കോടി വോട്ടര്‍മാരാണ് ദല്‍ഹിയിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more