| Wednesday, 26th February 2020, 7:39 pm

ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും; അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രത്തന്‍ലാലിന്റെ വീട് ചൊവ്വാഴ്ച കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു. ദല്‍ഹി സര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് അരവിന്ദ് കെജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ദല്‍ഹിയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ദല്‍ഹിക്കുമുമ്പില്‍ രണ്ടു വഴികളാണുള്ളതെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
‘ ദല്‍ഹിക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഒരുമിച്ച് നില്‍ക്കുക, അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതശരീരമെണ്ണുക. പുതിയ ദല്‍ഹി രൂപപ്പെടുത്തിയ ത് അക്രമത്താലല്ല,’ അരവിന്ദ് കെജ്രിവാള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more