| Tuesday, 22nd June 2021, 5:56 pm

പരമാവധി 15 പേര്‍ക്ക് പ്രവേശനം; ടി.പി.ആര്‍. 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ഓരോ പ്രദേശത്തേയും സാഹചര്യം കണക്കിലെടുത്ത് ടി.പി.ആര്‍. നിരക്കിന്റെ അടസ്ഥാനത്തിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ടാകുക.

ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവിടെങ്ങളില്‍
പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനത്തിന് ശേഷമാണ് പുതിയ തീരുമാനം വരുന്നത്.

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGLIGHTS:  Decision to open places of worship in the state as part of easing the Covid lockdown

We use cookies to give you the best possible experience. Learn more