| Tuesday, 20th July 2021, 9:23 am

മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതിനാണ് ടി.പിയെ കൊന്നത്; വേണുവിനും ടി.പിയുടെ മകനും വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റേയും കെ.കെ. രമ എം.എല്‍.എയുടേയും മകന്‍ അഭിനന്ദിന് വധഭീഷണി. ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും അപായപ്പെടുത്തുമെന്ന് രമയുടെ എം.എല്‍.എ. ഓഫീസില്‍ വന്ന ഭീഷണിക്കത്തില്‍ പറയുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടി.പിയെ കൊല്ലാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു.

ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ട് വെട്ടി തീര്‍ക്കുമെന്നും രമയ്ക്ക് സ്വന്തം മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും മകന്റെ തല പൂങ്കുല പോലെ ചിതറിക്കുമെന്നും കത്തില്‍ പറയുന്നു.

ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തിലുണ്ട്. റെഡ് ആര്‍മി/ പി.ജെ. ബോയ്‌സ് എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്.

സംഭവത്തില്‍ വേണു വടകര എസ്.പിയ്ക്ക് പരാതി നല്‍കി 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Death Threat TP Chandrasekharan Son Abhinand TP N Venu RMPI KK Rama

We use cookies to give you the best possible experience. Learn more