|

മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

viswea


അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു.


തൃശൂര്‍:  പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചാല്‍ പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെ കൊല്ലുമെന്ന് ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് 4.56നാണ് ആലുവയില്‍നിന്ന് ശ്യാം കൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ സ്വാമിയെ ഫോണില്‍ വിളിച്ച്  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

കോഴിക്കോട് കാന്തപുരം വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഭീഷണിക്ക് കാരണം. വിനയത്തോടെയായിരുന്നു ഫോണ്‍വിളിയുടെ തുടക്കം. അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു. പറഞ്ഞു. ഭീഷണിയെ കുറിച്ച്  തൃശൂര്‍ റൂറല്‍ എസ്.പിക്ക് പരാതി കൈമാറുമെന്ന് വിശ്വഭദ്രാനന്ദ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്തു വെച്ചു നടന്ന എ.പി വിഭാഗം സമസ്തയുടെ അവകാശ സംരക്ഷണ സമ്മേളത്തിലായിരുന്നു വിശ്വഭദ്രാനന്ദയുടെ മോദിക്കെതിരായ പരാമര്‍ശം.


Read more: ‘ദാരിദ്ര്യം കാരണം എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി’: ചത്ത എലിയെ വായില്‍വെച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ പ്രതിഷേധം


രാജ്യത്തെ പ്രധാനമന്ത്രി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന് പരിഹാസഭാവത്തോടെ പറഞ്ഞ സ്വാമി ആ വാക്ക് തന്റെ പ്രസംഗത്തിലുടനീളം അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നത് എന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും സ്വാമി പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ആളായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും ആ നിലയ്ക്ക് പരിപാടിക്ക് ആശംസ നേരുന്നുവെന്നും വിശ്വഭദ്രാനന്ദ പറഞ്ഞിരുന്നു.

അതേ സമയം മോദിയെ തലക്കുവെളിവില്ലാത്തവന്‍” എന്നു വിശേഷിപ്പ വിശ്വഭദ്രാനന്ദ ശക്തിബോധിയെ കൊണ്ട് വേദിയില്‍ വെച്ച് കാന്തപുരം പരാമര്‍ശം തിരുത്തിച്ചിരുന്നു.