| Wednesday, 8th May 2024, 3:30 pm

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ക്യാമറാമാൻ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം.വി. മുകേഷ് ( 34 ) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു ആക്രമണം.

കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പകർത്തവെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ദീർഘകാലം ദൽഹിയിൽ പ്രവർത്തിച്ചിരുന്ന മുകേഷ് കഴിഞ്ഞ വർഷമാണ് പാലക്കാട് ബ്യുറോയിലേക്ക് മാറിയത്. അതിരുവൽക്കരിക്കപ്പെട്ട മനുഷ്യരെക്കുറിച്ച് അതിജീവനം എന്ന കോളം മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയിരുന്നു. നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

അതിജീവനം എന്ന തന്റെ ലേഖനങ്ങളിലൂടെ നൂറിലധികം ജീവിതങ്ങളെക്കുറിച്ച് മുകേഷ് പറഞ്ഞു വെച്ചു. സഹജീവികളോടുള്ള കരുതലായിരുന്നു മുകേഷിന്റെ എഴുത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ എഴുത്ത് നിരവധിപേർക്കാണ് പുതു ജീവിതം നൽകിയത്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ദേവിയുടെയും പരേതനായ ഉണ്ണിയുടെയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

Content Highlight: Death of mathrubhumi reporter

Latest Stories

We use cookies to give you the best possible experience. Learn more