| Sunday, 16th February 2020, 1:25 pm

വഴിയരികില്‍ വിസര്‍ജ്ജനം നടത്താനിരുന്ന ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24 കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെ ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് വെച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ്‌പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാല് പുരുഷന്മാരേയും മൂന്ന് സ്ത്രീകളേയുമാണ് അറസ്റ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പെട്രോള്‍ പമ്പ് ജീവനക്കാരനായ ശക്തിവേല്‍ പമ്പിലേക്ക് പോകും വഴി വയറിന് ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികില്‍ പോയതായിരുന്നു. ഇത് ഒരു സ്ത്രീ കാണുകയും ശക്തിവേല്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ആളുകളുമായി എത്തി മര്‍ദ്ദിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഒ.ബി.സി സമുദായക്കാരായ വണ്ണിയര്‍ ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രാധാന്യമുള്ള ഗ്രാമത്തില്‍വെച്ചാണ് ശക്തിവേലിന് നേരെ ആക്രമണം ഉണ്ടായത്. ശക്തിവേല്‍
ആദിദ്രാവിഡ വിഭാഗത്തില്‍പ്പെടുന്ന ആളാണ്.ഈ മേഖലയില്‍ ഇതിന് മുന്‍പും ദളികര്‍ക്ക് നേരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more