| Sunday, 13th October 2024, 9:05 pm

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് പറങ്കിപ്പടയുടെ രാജാവ്!

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പോളണ്ടിനെ പരാജയപ്പെടുത്തിയത്. വാഴ്‌സോ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26ാം മിനിട്ടില്‍ ബര്‍ണാഡോ സില്‍വയുടെ തകര്‍പ്പന്‍ ഷോട്ടാണ് പറങ്കിപ്പടക്കി ആദ്യത്തെ ഗോള്‍ നേടിക്കൊടുത്തത്.

തുടര്‍ന്ന് 37ാം മിനിട്ടില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എതിരാളികളുടെ വലകുലുക്കി പോര്‍ച്ചുഗലിന് ലീഡ് നേടിക്കൊടുത്തു. പോളണ്ടിനുവേണ്ടി പിയോട്ര സെലന്‍സ്‌കി 78ാം മിനിട്ടില്‍ പോര്‍ച്ചുഗലിനെതിരെ ഗോള്‍ നേടി ടീമിനെ കളിയിലേക്ക് തിരിച്ചെത്തിച്ചെങ്കിലും മത്സരത്തിന്റെ അവസാന ഘട്ടത്തിലെ 88ാം മിനിട്ടില്‍ ജാന്‍ ബെഡ്‌നറേക് പോളണ്ടിന്റെ വല വീണ്ടും കുലുക്കി. ഇതോടെ ലീഡ് നേടാനുള്ള പോളണ്ടിന്റെ ശ്രമങ്ങള്‍ അമ്പെ പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ഗോള്‍ നേടിയ ഇതിഹാസ താരം റൊണാള്‍ഡോ ഒരു തകര്‍പ്പന്‍ നേട്ടമാണ് കൊണ്ടുപോയത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. സ്‌പെയിനിന്റെ സെര്‍ജിയോ റാമോസ് നേടിയ റെക്കോഡിനൊപ്പം എത്താനാണ് താരത്തിന് സാധിച്ചത്. 131 ഇന്റര്‍നാഷണല്‍ വിജയമാണ് റൊണാള്‍ഡോ നേടിയത്. റാമോസും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ 18 ഷോട്ടുകള്‍ ആണ് പോര്‍ച്ചുഗല്‍ പോളണ്ടിന് നേരെ ഉന്നം വച്ചത്. അതില്‍ ആറെണ്ണം ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാല്‍ വെറും നാല് ഷോട്ടുകള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ ടാര്‍ഗത്തിലേക്ക് ഉന്നം വെക്കാന്‍ പോളണ്ടിന് സാധിച്ചത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് പോര്‍ച്ചുഗല്‍ പട തന്നെയായിരുന്നു. 63% ഗോള്‍ പൊസഷനു 625 പാസുകളും ആണ് പറങ്കിപ്പടയുടെ പക്കല്‍ ഉള്ളത്.

മത്സരത്തില്‍ പോളണ്ടിന്റെ നാല് താരങ്ങളാണ് മഞ്ഞ കാര്‍ഡ് വാങ്ങിയത്. എന്നാല്‍ പോര്‍ച്ചുഗല്‍ ഒരു മഞ്ഞക്കാര്‍ഡ് മാത്രമാണ് വഴങ്ങിയത്. ലീഗില്‍ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം സ്‌കോട്‌ലാന്‍ഡിനോടാണ്. ഒക്ടോബര്‍ 16ന് ആണ് മത്സരം.

Content Highlight: Cristiano Ronaldo In Great Record Achievement In International Football

We use cookies to give you the best possible experience. Learn more