| Wednesday, 6th March 2024, 12:17 pm

യു.പിയിൽ ദളിത്‌ ആൺകുട്ടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം; സർക്കാർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാംപൂർ: ഉത്തർപ്രദേശിലെ റാംപൂരിൽ 17കാരനായ ദളിത്‌ ആൺകുട്ടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റം ചെയ്തവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സി.പി.ഐ.എം.

സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും സംഭവം മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം വിക്രം സിങ്, പാർട്ടിയുടെ മൊറാദാബാദ് ജില്ല സെക്രട്ടറി ജാവേദ് ഖാൻ, ഷാബു ഖാൻ എന്നിവർ രാംപൂരിലെ സിലായ് ബറാഗാവ് ഗ്രാമം സന്ദർശിച്ചു.

ഫെബ്രുവരി 28ന് അംബേദ്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്.

ഗ്രാമ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി പാർക്കാക്കി മാറ്റിയിരുന്നു എന്ന് സുഭാഷിണി അലി പറഞ്ഞു.

മുമ്പ് മാലിന്യം തള്ളുന്ന സ്ഥലം ഗ്രാമ മുഖ്യനായ രഞ്ജീത് കൗറിന്റെ നേതൃത്വത്തിൽ ജനുവരി 21ന് ശുചിയാക്കിയിരുന്നു. തുടർന്ന് ഇത് ഡോ. അംബേദ്കർ പാർക്ക് ആക്കി മാറ്റുവാൻ തീരുമാനിച്ചു.

തീരുമാനത്തെ ഗ്രാമം മുഴുവൻ പിന്തുണച്ചെന്നും ഫെബ്രുവരി പത്തിന് അംബേദ്കറുടെ ഫോട്ടോയും ഭൂമിയിൽ ഒരു ചെറിയ ഇഷ്ടികയും സ്ഥാപിച്ചുവെന്നും സുഭാഷിണി അലി പറയുന്നു.

കുറച്ച് ആഴ്ചകൾക്ക് ശേഷം പ്രബലരായ ഒരു ഓഫീസി സമുദായം ഭരണകൂടത്തെ സമീപിച്ചു എന്നും പാർക്കിനെ കുറിച്ച് പരാതി പെട്ടെന്ന് സംസാരം ഉണ്ടായി. എന്നാൽ ഭരണകൂടം ദളിത് ഗ്രാമവാസികളോട് ഇതിനെക്കുറിച്ച് സംസാരിക്കുകയോ പരിശോധനയ്ക്കായി പാർക്കിൽ പോകുകയോ ചെയ്തില്ല.

തുടർന്ന് ഫെബ്രുവരി 27ന് പാർക്കിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയത്ത് പൊലീസും അധികാരികളും ബുൾഡോസറുമായി വന്നെന്നും, അംബേദ്കറുടെ ഫോട്ടോ എടുത്തുമാറ്റാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞതിന് അവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റെന്നും സി.പി.ഐ.എം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

തുടർന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പൊലീസ് വെടിവെക്കുകയായിരുന്നു. സോമേഷ് കുമാർ എന്ന 17കാരൻ തലക്ഷണം കൊല്ലപ്പെട്ടു. റെയ്‌സ്പാൽ എന്ന മറ്റൊരു ദളിത്‌ യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സ്വാമി കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും തർക്കഭൂമിയിൽ അംബേദ്കറിന്റെയും സോമേഷിന്റെയും പ്രതിമകൾ സ്ഥാപിക്കണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു.

പൊലീസ് വെബ്സൈറ്റിൽ റവന്യു വകുപ്പ് ഫയൽ ചെയ്ത എഫ്.ഐ.ആർ മാത്രമേയുള്ളൂ എന്നും സോമേഷിന്റെ അച്ഛൻ ഫയൽ ചെയ്ത എഫ്.ഐ.ആർ കാണുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Content Highlight: CPI M demands action against those responsible for death of Dalit teen in UP’s Rampur

Latest Stories

We use cookies to give you the best possible experience. Learn more