| Monday, 25th January 2021, 1:11 pm

'പുനര്‍ജനിക്കുമെന്ന വിശ്വാസം'; പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമ്മ യുവതികളായ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമിതവിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.  വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളാണ്.

കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ കോളജില്‍ പി.ജി വിദ്യാര്‍ത്ഥിയാണ്. ഇളയമകള്‍ സായ് ദിവ്യ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം എ.ആര്‍.റഹ്മാന്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു.

കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അന്നേ ദിവസം ഇവിടെ നിന്നും ചില ശബ്ദങ്ങളും കരച്ചിലും കേട്ടതായും മൊഴിയുണ്ട്.

പൂജകള്‍ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

മൂത്തകുട്ടിയുടെ മൃതദേഹം പൂജമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ മകളുടെ മൃതദേഹം അടുത്തമുറിയിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: couple murder two daughters in Andhra’s Madanapalle

We use cookies to give you the best possible experience. Learn more