| Thursday, 23rd May 2019, 10:57 am

കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും : രണ്ടക്കം തികച്ചത് കേരളത്തില്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം. കേരളത്തില്‍ 20ല്‍ 18 സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ആലപ്പുഴയും കാസര്‍കോടും മാത്രമാണ് നേരിയ ലീഡിലെങ്കിലും എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നത്.

പഞ്ചാബില്‍ ആറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിനു ലഭിച്ചത്.

104 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വന്‍മുന്നേറ്റമാണ് കാഴ്ചവെച്ചത്. 340 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും എന്‍.ഡി.എയ്ക്ക് ഒരു മുന്നേറ്റവും കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നായിരുന്നു എന്‍.ഡി.എ പ്രതീക്ഷ. എന്നാല്‍ സാധ്യത കല്‍പ്പിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തില്‍വരെ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്.

We use cookies to give you the best possible experience. Learn more