| Thursday, 19th November 2020, 12:12 pm

കത്തെഴുതിയവര്‍ക്ക് പാര്‍ട്ടി പറയാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാകുമോ?; ചോദ്യവും മറുചോദ്യവുമായി കോണ്‍ഗ്രസിലെ വിവാദങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറിലെയോ മധ്യപ്രദേശിലെയോ തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ കപില്‍ സിബല്‍ പങ്കെടുത്തോ എന്ന കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നു.

കോണ്‍ഗ്രസില്‍ നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. കത്തെഴുതിയ 23 നേതാക്കളെയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്നാണ് കപില്‍ സിബലിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തെഴുതിയ 23 നേതാക്കളും പാര്‍ട്ടിയിലുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നവരുടെ പട്ടികയില്‍ ഇല്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി അറിയാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും അവരോട് പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കപില്‍ സിബലുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ കപില്‍ സിബലടക്കമുള്ള നേതാക്കളെ മാറ്റി നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന കപില്‍ സിബലുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം.

ബീഹാറിലെ തിരിച്ചടിയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയും കോണ്‍ഗ്രസിനെ ബദലായി ജനങ്ങള്‍ കാണുന്നില്ലെന്നതിന്റെ തെളിവാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കപില്‍ സിബലിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടി വിടാം എന്നും പറഞ്ഞിരുന്നു.
‘ചില നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടുന്നതില്‍ ഒരു തടസവുമില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാം. പക്ഷെ അവര്‍ കോണ്‍ഗ്രസിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല’. എന്നായിരുന്നു ചൗധരി പറഞ്ഞത്.

വിയോജിപ്പുള്ളവര്‍ പാര്‍ട്ടിയ്ക്കുള്ളിലാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നുവെന്ന് കോണ്‍ഗ്രസിനുള്ളില്‍ പോലും ആര്‍ക്കും അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു.കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വെറുതെ സംസാരിക്കുന്നവര്‍ ആത്മപരിശോധന നടത്തേണ്ട സമയമായെന്നും ചൗധരി തുറന്നടിച്ചിരുന്നു.

കപില്‍ സിബല്‍ ഇതേക്കുറിച്ച് മുമ്പും സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല, ചൗധരി പറഞ്ഞു.

ഈ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം മധ്യപ്രദേശിലോ, ബീഹാറിലോ പോയിരുന്നോ? അത്തരത്തില്‍ തെളിവുകള്‍ നിരത്തിയാല്‍ ഈ വാദം സമ്മതിക്കാമായിരുന്നു. വെറുതെ തോന്നുന്നത് സംസാരിച്ചുകൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞിരുന്നു.

കപില്‍ സിബല്‍ ഇതേക്കുറിച്ച് മുമ്പും സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല, എന്നായിരുന്നു ചൗധരി ഇതിന് മറുപടി പറഞ്ഞത്.

ഈ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം മധ്യപ്രദേശിലോ, ബീഹാറിലോ പോയിരുന്നോ? അത്തരത്തില്‍ തെളിവുകള്‍ നിരത്തിയാല്‍ ഈ വാദം സമ്മതിക്കാമായിരുന്നു. വെറുതെ തോന്നുന്നത് സംസാരിച്ചുകൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞിരുന്നു.\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Didn’t Want Us To Campaign In Bihar: Sources Close To Dissenters

We use cookies to give you the best possible experience. Learn more